ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് പ്രതീക്ഷയായി പ്രമുഖ വിമാനക്കമ്പനിയായ ‘ഗോ എയർ’ ദമ്മാമിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നു. ‘ഗോ എയർ’ സീനിയർ ജനറൽ മാനേജർ ഇൻറർനാഷനൽ ഒാപറേഷൻസ് ജലീൽ ഖാലിദാണ് ഇക്കാര്യം അറിയിച്ചത്. ഇൗ മാസം 19 മുതൽ സർവിസ് ആരംഭിക്കും. ആഴ്ചയിൽ നാലു സർവിസുകളാണ് തുടക്കത്തിൽ. രാവിലെ 9.55ന് ദമ്മാമിൽനിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകീട്ട് അഞ്ചിന് കണ്ണൂരിൽ എത്തുന്ന വിധമാണ് സർവിസുകൾ സംവിധാനിച്ചിരിക്കുന്നത്. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് ദമ്മാമിൽനിന്ന് വിമാനം പുറപ്പെടുന്നത്. ക്രിസ്മസ്, പുതുവത്സര സീസണുകൾ മുതലെടുത്ത് വിമാനക്കമ്പനികൾ പ്രവാസികളെ വൻ നിരക്ക് ഇൗടാക്കി പിഴിഞ്ഞുകൊണ്ടിരിക്കുേമ്പാൾ ഒരു ഭാഗത്തേക്ക് കേവലം 499 റിയാലും ഇരുവശത്തേക്കുമായി 999 റിയാലും മാത്രമാണ് ഗോ എയറിെൻറ നിരക്ക്. 30 കിലോ ബാഗേജും ഏഴുകിലോ ഹാൻഡ് ബാേഗജും ഇതിനൊടൊപ്പം കൊണ്ടുപോകാം. ടാക്സുകൾ ഉൾപ്പെടെയുള്ള നിരക്കാണ് ഇതെന്ന് സലീം ഖാലിദ് പറഞ്ഞു.
കണ്ണൂരിൽനിന്ന് രാവിലെ 6.55ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55ന് ദമ്മാമിൽ എത്തും. പ്രവൃത്തി ദിവസങ്ങളിൽ യാത്രക്കാർക്ക് നേരിട്ട് ഒാഫിസിൽ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഇൗ സമയം ക്രമീകരിച്ചിരിക്കുന്നത്. അധിക ബാഗേജ് വേണ്ടവർക്ക് അഞ്ചുകിലോ വീതം 30 കിലോ വരെ നേരേത്ത പണമടച്ച് അധികം കൊണ്ടുപോകാനുള്ള സംവിധാനവുമുണ്ട്. കാസർകോട്, കോഴിക്കോട്, വയനാട്, മംഗളൂരു തുടങ്ങി വിവിധ ജില്ലക്കാർക്കും സമീപ സംസ്ഥാനക്കാർക്കും പ്രയോജനകരമാകും എന്നതിനാലാണ് ദമ്മാമിൽനിന്നുള്ള ആദ്യ സർവിസിന് കണ്ണൂർ തെരഞ്ഞെടുത്തതെന്ന് ജലീൽ ഖാലിദ് കൂട്ടിച്ചേർത്തു. നിലവിൽ അബൂദബി, മസ്കത്ത്, കുവൈത്ത്, ദുബൈ എന്നിവിടങ്ങളിൽനിന്ന് ഗോ എയർ കണ്ണൂരിലേക്ക് സർവിസ് നടത്തുന്നുണ്ട്. ഉടൻ തെന്ന ദോഹയിൽനിന്ന് സർവിസ് ആരംഭിക്കും. ദമ്മാമിൽനിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണൂരിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നത്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽനിന്ന് കൂടി സർവിസുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാെണന്ന് അദ്ദേഹം പറഞ്ഞു. ഇൗ മാസം 18ന് പ്രമുഖരുടെ സാന്നിധ്യത്തിൽ ഒൗദ്യോഗിക ഉദ്ഘാടന പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.