?????? ???????????? ???? ???????? ????????? ????????????

2020ലെ ബജറ്റ് ‘വിഷന്‍ 2030’ന് കരുത്തുപകരും –കിരീടാവകാശി

ജിദ്ദ: 2020ലെ ബജറ്റ് ‘വിഷന്‍ 2030’ വിഭാവനം ചെയ്യുംവിധം രാജ്യത്തിെൻറ പരിഷ്‌കരണ പദ്ധതികള്‍ക്ക് കരുത്തുപകരുന്നതാണെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ബജറ്റ് പ്രഖ്യാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജസ്വലമായ സമൂഹം, മികച്ച സമ്പദ്വ്യവസ്ഥ, മോഹന സുന്ദരമായ മാതൃരാജ്യം എന്നീ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന് സഹായകരമാകുന്നതാണ് ബജറ്റ്. സമ്പദ്വ്യവസ്ഥയുടെ വികസനം, വൈവിധ്യവത്കരണം, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക, സര്‍ക്കാര്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളാണ്.

മൂന്നു വര്‍ഷത്തിനിടെ നടപ്പാക്കിയ സാമ്പത്തികവും ഘടനാപരവുമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തിെൻറ സാമ്പത്തിക പ്രകടനത്തെ ഗുണപരമായി സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണേതര മേഖലയിലെ ജി.ഡി.പി വളര്‍ച്ച നിരക്കില്‍ ശ്രദ്ധേയമായ വര്‍ധന നേടാന്‍ രാജ്യത്തിനായിട്ടുണ്ട്. സമ്പദ്വ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിെൻറ പ്രതിഫലനമാണ് ബിസിനസ് മേഖലയിലെ ഗണ്യമായ വളര്‍ച്ച. ബിസിനസ് മേഖലയെ വികസിപ്പിക്കുന്നതിനും നിക്ഷേപകര്‍ക്ക് സാമ്പത്തിക വളര്‍ച്ചക്ക് സഹായകരമാകുന്നതിനും ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പരിഷ്‌കരണ നടപടികള്‍ അന്താരാഷ്ട്ര സൂചികയില്‍ രാജ്യത്തിെൻറ പദവി ഉയര്‍ത്താന്‍ ഏറെ സഹായകരമായിട്ടുണ്ടെന്നും കിരീടാവകാശി പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.