റിയാദ്: മൊബൈൽ േഫാൺ വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ റിയാദിൽ 41 വിദേശി തൊഴിലാളികൾ പിടിയിലായി. തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരാണ് റിയാദ് മുർസലാത്തിലെ മൊബൈൽ വിൽപന കോംപ്ലക്സിൽ പരിശോധന നടത്തിയത്. സ്വദേശികൾക്ക് സംവരണംചെയ്ത മൊബൈൽ ഫോൺ വിൽപന,
റിപ്പയറിങ് ജോലികളിലേർപ്പെട്ട വിദേശികളാണ് അറസ്റ്റിലായതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. പൊലീസിെൻറ സഹായത്തോടെ കോംപ്ലക്സിന് സമീപത്തെ നിരവധി കടകളിലും ഗോഡൗണുകളിലും പരിശോധന നടത്തി. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സ്വദേശിവത്കരണ തീരുമാനം നടപ്പാക്കിയോ എന്ന് അറിയാൻ മൊബൈൽ കടകളിൽ ഇനിയും പരിശോധന തുടരുമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.