റിയാദ്: നിലവിൽ സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളിൽ 26 ലക്ഷം പേർ അവിദഗ്ധ തൊഴ ിലാളികൾ. സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം തൊഴിൽ പരീക്ഷാപദ്ധതി മേധാവി നായിഫ ് അൽഉമൈറാണ് ഇത് വ്യക്തമാക്കിയത്. മന്ത്രാലയം ദമ്മാമിൽ സംഘടിപ്പിച്ച ശിൽപശാല യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ വൈദഗ്ധ്യമില്ലാത്തവർ തൊഴിലെടുക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തേണ്ടതുണ്ട്. വിദേശ തൊഴിലാളികളായി രാജ്യത്ത് ആകെയുള്ളത് 72 ലക്ഷത്തോളമാണ്. അതിൽ 31 ലക്ഷം പേർക്ക് വിദ്യാഭ്യാസ യോഗ്യതയായി ഡിപ്ലോമ പോലുമില്ലാത്തവരാണ്. 16 ലക്ഷം പേർ പ്രാന്തവത്കൃത ജോലികളിലാണുള്ളത്.
മൊത്തം തൊഴിലാളികളിൽ 26 ലക്ഷത്തിലേറെയാളുകൾ തൊഴിൽ നൈപുണ്യമില്ലാത്തവരുമാണ്. രാജ്യത്ത് ആകെയുള്ള വിദേശ തൊഴിലാളികളിൽ മൂന്നിലൊന്ന് തൊഴിൽ വൈദഗ്ധ്യമില്ലാത്തവരാകുന്നത് ആശാസ്യകരമല്ല. ഇൗ സ്ഥിതിക്ക് മാറ്റം വരുത്താൻ മന്ത്രാലയം പുതിയൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയാണ്. നൈപുണ്യം പരിശോധിക്കുന്ന തൊഴിൽ പരീക്ഷാപദ്ധതി അടുത്ത മാസം മുതൽ ആരംഭിക്കും. ഏഴ് രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാകുക. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഇൗജിപ്ത്, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് നൈപുണ്യ പരിശോധന നേരിേടണ്ടി വരുകയെന്നും രാജ്യത്തിന് ആവശ്യമായ വിദേശി തൊഴിലാളികളിൽ 95 ശതമാനവും റിക്രൂട്ട് ചെയ്യപ്പെടുന്നത് ഇൗ രാജ്യങ്ങളിൽനിന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് അവരവരുടെ രാജ്യങ്ങളിലിരുന്നുതന്നെ ഇൗ പരീക്ഷയിൽ പെങ്കടുക്കാനും അവസരമുണ്ടാകും. പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റുമായി സൗദി അറേബ്യയിലെത്താൻ കഴിയുന്ന അവസരമാണുണ്ടാവുക. അഞ്ചു ഘട്ടമായാണ് പ്രാരംഭത്തിൽ ഇൗ പരീക്ഷ നടത്തുക. പിന്നീട് ഇത് പതിവ് നടപടിക്രമമാക്കും. ഇൗ വർഷം ഡിസംബറിലാണ് പരീക്ഷയുടെ തുടക്കം. ആദ്യം ഇന്ത്യക്കാരെയാണ് പരീക്ഷക്ക് വിധേയമാക്കുക. 2021 ഡിസംബറിനുള്ളിൽ ബാക്കി നാലുഘട്ടങ്ങളിലായി ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഇൗജിപ്ത്, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പരീക്ഷ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.