ദമ്മാം: വെൻറിലേറ്ററിെൻറ സഹായത്തോടെ ജീവൻ പിടിച്ചുനിർത്തി സക്കീറിെൻറ ആശുപത്ര ിവാസം അഞ്ച് മാസം പിന്നിടുന്നു. മലപ്പുറം, ഇരുമ്പഴി കുറ്റിക്കാട്ടിൽ വീട്ടിൽ സക്കീർ ഹു ൈസൻ (48) ആണ് അബോധാവസ്ഥയിൽ അൽഖോബാർ അൽ സലാമ ആശുപത്രിയിൽ കഴിയുന്നത്. അൽ ഹസയിലെ ആശുപത്രിയിൽനിന്ന് ഒരു മാസം മുമ്പാണ് ഇദ്ദേഹത്തെ ദമ്മാമിൽ കൊണ്ടുവന്നത്. വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാനുള്ള കമ്പനിയുടെ തീവ്രശ്രമം സാേങ്കതിക പ്രശ്നങ്ങളിൽ തട്ടി തകരുകയാണ്. നാട്ടിൽ എത്തിക്കുന്നതിന് വിമാന കമ്പനിയുടെ എല്ലാ നിബന്ധനകളും ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു. മൊബൈൽ വെൻറിലേറ്ററിെൻറ സഹായത്താൽ മൂന്ന് ഡോക്ടർമാരുടെ അകമ്പടി ആവശ്യമുണ്ട്.
ഇതിനുള്ള ഡോക്ടർമാരെയും വെൻറിലേറ്ററും തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ടിന് നാട്ടിലെത്തുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നതാണ്. അവസാന നിമിഷം കൂടെ പോകേണ്ട വെൻറിലേറ്റർ ഒാപറേറ്ററുടെ യാത്രാ രേഖകൾ പൂർത്തിയാകാത്തത് തടസ്സമാവുകയായിരുന്നു. അടുത്തുതന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് കരുതുന്നത്. ദമ്മാമിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കിയിരുന്ന സക്കീർ മൂന്ന് വർഷത്തിനുമുമ്പാണ് അൽ ഖോബാർ കേന്ദ്രമായ റിക്രൂട്ട്മെൻറ് കമ്പനിയിൽ ജീവനക്കാരനായി എത്തിയത്. കഴിഞ്ഞ ജൂൺ എട്ടിന് രാവിലെ ജോലിക്കായി പുറത്തിറങ്ങിയ സക്കീർ അമിത രക്ത സമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പെെട്ടന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായ സക്കീറിെൻറ ചലനശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. നാട്ടിലെത്തിച്ചാലുടൻ പെരുന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ സക്കീറിനെ പ്രവേശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാര്യ റൂബി സക്കീർ പറഞ്ഞു.
നേരേത്തതന്നെ സക്കീറിെൻറ ചികിത്സാ റിപ്പോർട്ടുകൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. നാട്ടിെലത്തിച്ച് കൂടുതൽ പരിശോധന നടത്തിയാലേ ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിയുമോ എന്ന് പറയാനാകൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതേസമയം, സക്കീർ ഹുസൈെൻറ ചികിത്സാ കാര്യത്തിൽ കമ്പനി സ്വദേശികളടക്കമുള്ള ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ഇൻഷുറൻസ് പരിരക്ഷ പൂർണമായും അവസാനിച്ചിട്ടും പണം നൽകിയാണ് കമ്പനി സക്കീറിന് ഇപ്പോഴും ചികിത്സ നൽകിക്കൊണ്ടിരിക്കുന്നത്. സക്കീറിനെ നാട്ടിലെത്തിക്കാൻ മലയാളി സാമൂഹിക പ്രവർത്തകർ സഹിതമുള്ളവരുടെ സഹായം കമ്പനി തേടിയിരുന്നു. അതേ സമയം, സക്കീറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാനാകും എന്ന പ്രാർഥനയോടെയുള്ള കാത്തിരിപ്പിലാണ് താനും കുടുംബവുമെന്ന് ഭാര്യ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.