ദമ്മാം: ഗള്‍ഫിലേക്ക് മദ്യം കടത്തുന്ന കേസിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക് കുന്നതായി റിപ്പോർട്ട്. സൗദിയില്‍ മാത്രം മദ്യ-മയക്കുമരുന്ന് കടത്തിന് ജയിലിലുള്ളത ് 550ലേറെ പേരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ 75നടുത്ത് മലയാളികളുമുണ്ട്. മോചന ം സാധ്യമാക്കുന്നതിനിടെ കൂടുതല്‍പേര്‍ പിടിയിലാകുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിെൻറ ഔദ്യോഗിക കണക്കുപ്രകാരം ഗള്‍ഫ് ജയിലില്‍ ആകെയുള്ളത് 4206 തടവുകാരാണ്. ഇതില്‍ സൗദിയിലുള്ളത് 1811 പേര്. ഇവരില്‍ 350ലേറെ പേര് ജയിലിലായത് മദ്യക്കടത്തിനാണ്.
220നടുത്ത് പേര് പിടിയിലായത് മയക്കു മരുന്ന് കേസിലും. അതായത് സൗദിയില്‍ ആകെയുള്ള തടവുകാരില്‍ 40 ശതമാനവും പിടിയിലായത് മദ്യ-മയക്കുമരുന്ന് കടത്തിന് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അതേസമയം മയക്കുമരുന്ന് കേസുകളില്‍ നിരോധിത മരുന്നുകള്‍ നാട്ടിൽനിന്ന് കൊണ്ടുവന്നവരുമുൾപ്പെടുമെന്നാണ് വിവരം. യു.എ.ഇ അതിര്‍ത്തിയായ അല്‍ അഹ്സ, ബഹ്റൈനോട് ചേര്‍ന്നുള്ള ദമ്മാം ജയിലുകളിലാണ് മദ്യക്കടത്തിന് പിടിയിലായവരില്‍ ഭൂരിഭാഗവും.
കടത്തിനായി ടാക്സി ഡ്രൈവര്‍മാരെ പ്രത്യേകം റിക്രൂട്ട് ചെയ്യുന്നതായാണ് സൂചന. വന്‍ലാഭം പ്രതീക്ഷിച്ചെത്തുന്ന സാധാരണക്കാരാണ് പിടിയിലാകുന്നവരില്‍ ഏറെയും. പെട്ടന്ന് പണമുണ്ടാക്കാൻ വേണ്ടി നിയമവും ശിക്ഷയും ബോധ്യമുണ്ടായിട്ടും ഇൗ ജോലിയിൽ ഏർപ്പെടുന്നവർ ഏറെയുണ്ട് എന്ന് സാമൂഹിക പ്രവർത്തകർ ചുണ്ടിക്കാട്ടുന്നു. ദമ്മാം, ബഹ്റൈൻ കേന്ദ്രീകരിച്ച് മലയാളികൾ ഉൾപ്പെടുന്ന മദ്യക്കടത്തുലോബി പ്രവർത്തിക്കുന്ന കാര്യം ‘ഗൾഫ് മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.