ജിദ്ദ: എക്സിറ്റിൽ പോയവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മൂന്ന് വർഷത്തെ വിലക്കുണ്ടെന്ന പ്രചാരണം പാസ്പോർട്ട് ഡയറക്ടറേറ്റ് നിഷേധിച്ചു. കുറ്റകൃത്യങ്ങൾ പോലുള്ള പ്രശ്നങ്ങളിൽപെടാതെ നിയമാനുസൃതം എക്സിറ്റിൽ പോയവർക്ക് പുതിയ വിസയിൽ തിരിച്ചുവരാനാകുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വിദേശികൾ ഇഖാമ പുതുക്കിയിട്ടില്ലെങ്കിൽ കാലാവധി തീർന്ന് മൂന്നുദിവസത്തിനു ശേഷം പിഴയുണ്ടായിരിക്കും. ആദ്യതവണ 500 റിയാലും രണ്ടാംതവണ 1000 റിയാലുമായിരിക്കും. മൂന്നാംതവണ ആവർത്തിച്ചാൽ നാടുകടത്തലാകും ശിക്ഷ. കുടുംബമായി കഴിയുന്നവർക്ക് കുടുംബനാഥൻ സൗദിയിലുണ്ടെങ്കിൽ സൗദിക്കു പുറത്തുള്ള ആശ്രിതരുടെ ഇഖാമ പുതുക്കാൻ പാസ്പോർട്ട് വ്യവസ്ഥ അനുവദിക്കുന്നുണ്ടെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.