ജിദ്ദ: ഇന്ത്യയുള്‍പ്പെടെ രാഷ്്ട്രങ്ങളിലെ മാന്ദ്യ ഭീഷണിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ചൈനയും യു.എസും തമ്മിലുള്ള വ്യാപാര യുദ്ധം വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെടുത്തിയതും ഇടിവിന് കാരണമായി. സുപ്രധാന ഇറക്കുമതി രാജ്യങ്ങളിലേക്കുള്ള ഇടിവ് സംബന്ധിച്ചും ഒപെക് രാജ്യങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി. ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ വാഹന വിപണിയും ഉൽപാദനവും കുത്തനെ കുറഞ്ഞിരുന്നു.
15 ശതമാനം കുറവാണ് മൂന്നു മാസത്തിനിടെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിലുണ്ടായത്. ഇന്ത്യയിലേക്കുള്ള പ്രധാന എണ്ണ കയറ്റുമതിക്കാരായ സൗദിയുള്‍പ്പെടെ എണ്ണ വിതരണം നടത്തുന്നത് ഏഴു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ്. വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ വിതരണം കുറക്കുന്നത് സംബന്ധിച്ച് ഉൽപാദക രാഷ്്ട്രങ്ങള്ക്കിടയില് ചര്‍ച്ച തുടരുകയാണ്. അടുത്ത ഒപെക് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.