ജിദ്ദ: സൗദിയില്‍ തൊഴിലാളികളുടെ വിസ ഫീസ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കുമെന്ന് അധി കൃതര്‍ വ്യക്തമാക്കി. ഫീസിനത്തില്‍ സര്ക്കാറിലേക്കടക്കുന്ന തുകയുടെ 80 ശതമാനം തിരിച്ചുനല്‍കാനാണ് തീരുമാനം. ഉത്തേജന പദ്ധതിയുടെ ഭാഗമായാണ് ചെറുകിട -ഇടത്തരം മേഖലയില്‍ ഫീസുകള്‍ തിരിച്ചുനല്‍കുന്നത്. 2016ലും അതിനുശേഷവും പ്രവര്‍ത്തനമാരംഭിച്ച സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് എട്ടിനം സര്‍ക്കാര്‍ ഫീസുകളാണ് തിരിച്ചു നല്‍കുന്നത്. ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണിത്.
കോണ്‍ട്രാക്ടിങ്, ചില്ലറവ്യാപാര മേഖലകളിലെ സ്ഥാപനങ്ങളിലുള്ള 20 തൊഴിലാളികളുടെ വിസ ഫീസ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കും. ഓരോ വര്‍ഷവും ആദ്യമായി റിക്രൂട്ട് ചെയ്യുന്ന 20 തൊഴിലാളികളുടെ ഫീസാണ് ഇവ്വിധം തിരികെ ലഭിക്കുക. അതേസമയം കോണ്‍ട്രാക്ടിങ്, ചില്ലറ വ്യാപാരമൊഴികെയുള്ള മേഖലകളില്‍ മുഴുവന്‍ തൊഴിലാളികളുെടയും വിസ ഫീസ് തിരിച്ചു ലഭിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിന് സ്ഥാപനങ്ങളുടെ പ്രതിവര്‍ഷ വരുമാനം 20 കോടി റിയാലില്‍ കവിയാന്‍ പാടില്ല. ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് ചെറുകിട -ഇടത്തരം സ്ഥാപന അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.