റിയാദ്: നാലഞ്ച് ദിവസമായി മുഷിഞ്ഞ വേഷത്തിൽ തെരുവിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച ്ചു. റിയാദ് ശിഫ സനാഇയ ഏരിയയിൽ മുഷിഞ്ഞ തോബ് (ളോഹ) ധരിച്ച് അലഞ്ഞുതിരിഞ്ഞ ഇയാളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ് ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ശിഫയിലെ ഗോഡൗൺ ഏരിയയിൽ നിന്നാണ് ശനിയാഴ്ച അവിടുത്തെ സെക്യൂരിറ്റി ജീവന ക്കാരൻ ഇയാളെ റെഡ്ക്രസൻറ് ആംബുലൻസ് വരുത്തി ദിറാബിലെ ഇമാം അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രിയിൽ എത്തിച്ചത്. പേരോ നാടോ ഒന്നുമറിയാത്ത അജ്ഞാതൻ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രി രേഖകളിൽ അജ്ഞാതൻ എന്നാണുള്ളതെന്ന് വിഷയത്തിലിടപ്പെട്ട സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അന്വേഷണത്തിൽ ഇയാൾ കോഴിക്കോട് കൂടല്ലൂർ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുമാസം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയതാണ്. ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് ഒരാഴ്ച മുമ്പ് ഇയാളെ കാണാതായി. വ്യാപക അന്വേഷണം നടത്തിയിട്ടും ആളെ കുറിച്ച് വിവരമൊന്നും കിട്ടാത്തതിനെ തുടർന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോൺസർ സൗദി പാസ്പോർട്ട് വിഭാഗത്തിന് പരാതി നൽകി. ഇപ്പോൾ ആശുപത്രിയിലുണ്ടെന്ന് അറിഞ്ഞപ്പോൾ സ്പോൺസർ എത്തി സുരേഷിനെ കണ്ടു. യുവാവിന് മാനസികവിഭ്രാന്തിയാണുള്ളത്. തീർത്തും മൗനത്തിലാണ്. ആരോടും ഒന്നും മിണ്ടുന്നില്ല. എന്ത് ചോദിച്ചിട്ടും മറുപടിയില്ല.
സുനിൽ എന്ന മലയാളിയാണ് തെൻറ ജോലിസ്ഥലത്തിന് സമീപം ഇങ്ങനെയൊരാളെ കാണുന്നു എന്ന് പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്. ഇത് കണ്ട് നിരവധിപേർ ഇയാളെ അന്വേഷിച്ചെത്തി. അപ്പോഴേക്കും അവിടെ നിന്ന് ആളെ കാണാതായി. പിന്നീടാണ് ഗോഡൗൺ ഏരിയയിലെത്തിയതും സെക്യൂരിറ്റി ജീവനക്കാരൻ ആശുപത്രിയിലെത്തിച്ചതും. വിവരമറിഞ്ഞ് ഇയാളുടെ നാട്ടുകാരനായ ഒരാൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സുരേഷിെൻറ പാസ്പോർട്ടിെൻറയും മറ്റ് രേഖകളുടെയും പകർപ്പുകൾ അയാളുടെ കൈയ്യിലുണ്ട്. മാനസികമായ പ്രശ്നമാണെന്നും പൂർണമായും മൗനത്തിലാണെന്നും ആശുപത്രിയിൽ സന്ദർശിച്ചവർ പറഞ്ഞു. ആശുപത്രിയിലെ പരിചരണം കൊണ്ട് മനോനില നേരെയായ ശേഷം കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും നാട്ടിൽ അയക്കാനുള്ള വഴികളാരായുകയും ചെയ്യുമെന്നും മുജീബ് കായംകുളം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.