ജിദ്ദ: ഹജ്ജ്, ഉംറ മേഖലയിലെ സേവനത്തിന് ഉയർന്ന നിലവാരത്തിലുള്ള കമ്പനി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമ ിക്കുകയാണെന്ന് ദേശീയ ഹജ്ജ്, ഉംറ കമ്മിറ്റി എക്സിക്യൂട്ടീവ് മേധാവി മുഹമ്മദ് ബിൻ ബാദി പറഞ്ഞു. ജോലിക്കാ ർക്ക് വിദഗ്ധ പരിശീലനം നൽകുന്നതടക്കമുള്ള സേവനങ്ങൾ കമ്പനിക്ക് കീഴിലുണ്ടാകും. ഉംറ മേഖലയിലെ വികസനം ലക്ഷ്യമിട ്ടാണ് ഇങ്ങിനെയൊരു കമ്പനി സ്ഥാപിക്കുന്നത്. ഇതിനായി പഠനം നടത്തുകയും പലവട്ടം യോഗം ചേരുകയും ചെയ്ത ശേഷമാണ് കമ്പനി സ്ഥാപിക്കാൻ തീരുമാനിച്ചത്.
ലൈസൻസിനായുള്ള നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. തീർഥാടകരെ പ്രവേശന കവാടങ്ങളിൽ സ്വീകരിച്ച് തിരിച്ചയക്കുന്നതുവരെയുള്ള എല്ലാ സേവനങ്ങളിലും പരിശീലനം നൽകും. വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും ഇത്. സ്വീകരിക്കാനും ലഗേജുകൾ കൈകാര്യം ചെയ്യാനും മക്കയിലും മദീനയിലും വഴിെതറ്റുന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനും പ്രാഥമിക ശുശ്രൂഷ നൽകാനും ആശുപ്രതികളിൽ കഴിയുന്ന തീർഥാടകരുടെ അവസ്ഥകൾ അറിയാനും വെവ്വേറെ സംഘങ്ങളുണ്ടാകും. മരിച്ചാൽ കുടുംബാംഗങ്ങളുടെ അനുമതി ലഭിച്ചാൽ മരണാനന്തര നടപടികൾ പൂർത്തിയാക്കലും ഖബറടക്കുകയോ, സ്വദേശങ്ങളിലേക്ക് അയക്കുകയോ ചെയ്യുന്ന ജോലികളും കമ്പനിയായിരിക്കും ചെയ്യുക.
മുഴുവൻ തീർഥാടകർക്കും വിവരങ്ങളടങ്ങിയ കൈവള ഒരുക്കുക, മൊബൈൽ ഫോണിലുടെ മാർഗ നിർദേശങ്ങൾ നൽകുക, രാജ്യത്തിെൻറ നിയമ വ്യവസ്ഥകൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുക, അടിയന്തിര സേവന വകുപ്പുകളുടെയും ആശുപത്രികളുടെയും ടെലിഫോൺ നമ്പറുകൾ ഒരുക്കുക തുടങ്ങിയ സേവനങ്ങളും നൽകും. തീർഥാടകരുടെ പരാതികൾ കേൾക്കാനും അടിയന്തിര സേവനത്തിന് മുഴുസമയം പ്രവർത്തിക്കുന്ന സംഘങ്ങളുണ്ടാകും. പ്രായം കൂടിയവർക്ക് യാത്രക്ക് ഗോൾഫ് വണ്ടികൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.