ജുബൈൽ: ജുബൈൽ ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. സ്കൂളി െൻറ പ്രധാന കെട്ടിടത്തിൽ ഒരുക്കങ്ങളെല്ലാം വ്യാഴാഴ്‌ച രാത്രിയോടെ പൂർത്തിയായി. ബാലറ്റുകൾ വിതരണം ചെയ്യുന്നതിന ും വോട്ട് രേഖപെടുത്തുന്നതിനും സ്ഥലങ്ങൾ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. വോെട്ടടുപ്പ് പ്രവർത്തനങ്ങൾക്ക് നിയോഗിതരായ ജീവനക്കാരുടെ അവലോകനയോഗം കഴിഞ്ഞ ദിവസം നടന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ പോളിങ് ആരംഭിക്കു ം. ആദ്യ ഷിഫ്റ്റ് ഉച്ചക്ക് 11ന് അവസാനിക്കും.
ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകീട്ട് 5.30 വരെയാണ് അടുത്ത ഷിഫ്റ്റ്. ഒരു മലയാളി ഉൾപ്പടെ 11 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 3,698 സമ്മതിദായകരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വിദ്യാർഥിയുടെയും രക്ഷിതാവിെൻറയും പേരും പഠിക്കുന്ന ക്ലാസും കുട്ടിയുടെ രജിസ്റ്റർ നമ്പറുമാണ് വോട്ടർ പട്ടികയിലുള്ളത്. പട്ടികയിൽ പേരുള്ളവർക്ക് മാത്രമേ വോട്ട് ചെയ്യാനാവൂ. ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രമാണ് വോട്ടവകാശം. ഭർത്താവിന് പകരം ഭാര്യയാണ് വോട്ട് ചെയ്യാനെത്തുന്നതെങ്കിൽ ഭാര്യയുടെ ഇഖാമയും പാസ്‌പോർട്ടും വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡും ൈകയ്യിൽ കരുതണം. 11 സ്ഥാനാർഥികളിൽ ഒരാൾക്ക് മാത്രമേ വോട്ട് നൽകാനാവൂ.
ഒന്നിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തിയാൽ അത് അസാധുവാകും. യഥാസ്ഥാനത്ത് മുദ്ര പതിപ്പിക്കാത്ത ബാലറ്റുകളും അസാധുവാക്കും. രാത്രി എേട്ടാടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇന്ത്യൻ എംബസിയുടെയും സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും നിരീക്ഷകരുടെ സാന്നിധ്യത്തിലാവും തെരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കുക. കേരളത്തിെൻറ പ്രതിനിധിയായി കണ്ണൂർ സ്വദേശി അബ്ദുൽ റഉൗഫാണ് മത്സരിക്കുന്നത്. വിവിധ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അബ്ദുൽ റഉൗഫ്, ഫറാബി പെട്രോ കെമിക്കൽസിലെ സീനിയർ ലേണിങ് ആൻഡ് ഡെവലപ്മെൻറ് സ്പെഷ്യലിസ്റ്റാണ്.
സതീഷ് ഹരിഹരൻ (കർണാടക), മുഹമ്മദ് ഫാറൂഖ്, ശിവബാലൻ (തമിഴ്നാട്), സായി കൃഷ്ണ, ശ്രീനിവാസ് (ആന്ധ്ര), അർമാൻ ഹയാത്ത് (ഛത്തീസ്ഗഢ്), സലിം ഖാൻ (ഉത്തരാഖണ്ഡ്), വിമൽ കുമാർ (ഗുജറാത്ത്), ഓംപ്രകാശ്, ഡോ. ഇർഫാൻ (തെലങ്കാന) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. വിദ്യാർഥികളിൽ 40 ശതമാനത്തോളം മലയാളികളായ സ്കൂളിൽ എല്ലാ രക്ഷിതാക്കളും സമ്മതി ദാനവകാശം വിനിയോഗിക്കാനെത്തണമെന്ന് മലയാളി പേരൻറ്സ് ഫോറം നേതാക്കൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.