ജിദ്ദ: ആരോഗ്യരംഗത്ത് നിരവധി സ്വദേശികളെ നിയമിച്ചു. രണ്ട് മാസത്തിനിടയിൽ സ്ത്രീകളും പുരുഷന്മാരുമായ 3,000 സ്വദേശികൾക്കാണ് തൊഴിൽ നൽകിയതെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിൽ 700 പേർ മെഡിക്കൽ ജോലിക്കാരാണ്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് 40,000 സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ തൊഴിലവസരമുണ്ടാക്കാൻ തൊഴിൽ മന്ത്രാലയം ആരോഗ്യ മന്ത്രാലയം, മാനവ വിഭവ ശേഷി ഫണ്ട് (ഹദഫ്) അതോറിറ്റി, സൗദി കൗൺസിൽ ഒാഫ് ചേേമ്പഴ്സ് എന്നിവയുമായി ധാരണയിൽ ഒപ്പുവെച്ചത്. കൂടുതൽ പേർക്ക് തൊഴിലവസരമൊരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.