റിയാദ്: ലോക വൻശക്തി രാജ്യങ്ങളിൽ സൗദി അറേബ്യ ഒമ്പതാം സ്ഥാനത്താണെന്ന് അമേരിക്കയിൽ നടത്തിയ പഠനം വ്യക്തമാക്കി. ‘യ ു.എസ് ന്യൂസ് ആൻറ് വേൾഡ് റിപ്പോർട്ട്’ എന്ന മാഗസിൻ പെൻസിൽവാനിയ സർവകലാശാലയുമായി ചേർന്ന് നടത്തിയ പഠനത്തിലാ ണ് സൗദിയുടെ സ്ഥാനം വ്യക്തമാക്കുന്നത്. റിപ്പോർട്ട് മാഗസിൻ പ്രസിദ്ധീകരിച്ചു.
മധ്യ പൗരസ്ത്യ ദേശത്തെ ഭീമൻ എന്നും മാഗസിൻ സൗദിയെ വിശേഷിപ്പിച്ചു. സൗദിയുടെ രാഷ്്ട്രീയ സ്വാധീനം, സാമ്പത്തിക ശേഷി, സൈനിക ശക്തി എന്നിവ പരിഗണിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. അമേരിക്ക, റഷ്യ, ചൈന, ജർമനി, ബ്രിട്ടൻ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയ വൻരാഷ്ട്രങ്ങൾ. ആദ്യ പത്ത് രാഷ്ട്രങ്ങളുടെ പട്ടികയാണ് മാഗസിൻ തയാറാക്കിയത്.
അതിവേഗം രാഷ്ട്രീയ, സൈനിക കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സൗദിക്കുള്ള കഴിവ്, പ്രശ്‌നങ്ങളെ മറികടക്കാനുള്ള സാമർഥ്യം എന്നിവയും പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്. മേഖലയിലും, അന്താരാഷ്ട്ര തലത്തിലും സൗദിക്കുള്ള സ്വാഭാവികമായ സ്ഥാനമാണ് പഠനത്തിൽ പ്രതിഫലിക്കുന്നതെന്ന് മാഗസിൻ അഭിപ്രായപ്പെട്ടു. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് സൗദി എന്നും മാഗസിൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.