ദമ്മാം: ഹൗസ് ഡ്രൈവർ ജോലിക്കായി സൗദി അറേബ്യയിലെത്തിയ യുവാവ് എത്തിപ്പെട്ടത് മരുഭൂമിയിൽ. കായംകുളം, കടവൂർ, കരിപ്പുഴ പാട്ടത്തിൽ കിഴക്കതിൽ ശിവദാസിെൻറയും ഗീതയുടെയും ഏക മകനായ ശ്യാം ദാസാണ് (30) ആടുജീവിതത്തിെൻറ പുതിയ അധ്യായത്തിലെ ദുരിതനായകൻ.
കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിലാണ് ഇൗ വർഷം ഫെബ്രുവരിയിൽ ഇദ്ദേഹം ഹൗസ് ഡ്രൈവർ വിസയിലെത്തിയത്. കുറച്ചുനാളായി ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. സാമൂഹികപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് 500 കിലോമീറ്റർ അകലെ സഫാനിയ എന്ന മരുഭൂമിയിൽനിന്ന് കെണ്ടത്തിയത്. സംസാരശേഷി നഷ്ടപ്പെട്ട് കുപ്പത്തൊട്ടിയിൽനിന്ന് ആഹാരം തെരയുന്ന നിലയിലായിരുന്നു. ഹൗസ് ൈഡ്രവറെന്ന നിലയിൽ മുമ്പ് അഞ്ച് വർഷം സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം നാട്ടിൽ പോയി പുതിയ വിസയിലാണ് തിരിച്ചെത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് എന്നാൽ വിദേശ രാജ്യത്തെവിടെയോ കുടുങ്ങി. മാസങ്ങൾ കാത്തിരുന്നിട്ടും ജോലികിട്ടാതായതോടെ മാനസിക സമ്മർദത്തിലായ ശ്യാംദാസിനെ മുറിയിൽനിന്നും കാണാതായി.
സാമൂഹികപ്രവർത്തകർ വ്യാപകമായി അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ബലിപെരുന്നാൾ ദിവസം പുലർച്ച രണ്ടിന് അൽഅഹ്സയിൽനിന്ന് 500 കിലോമീറ്റർ അകലെ സഫാനിയയിൽ പെട്രോൾ പമ്പിന് സമീപത്തെ കുപ്പത്തൊട്ടിയിൽ ഭക്ഷണം തിരയുന്ന താടിയും മുടിയും വളർന്ന യുവാവിനെ അവിടെയുള്ള ജീവനക്കാരാണ് കണ്ടെത്തിയത്. വിവരങ്ങൾ അന്വേഷിച്ചെങ്കിലും ഇയാൾക്ക് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ അയാൾ തെൻറ വിവരങ്ങൾ എഴുതി നൽകുകയായിരുന്നു. മരുഭൂമിക്ക് നടുവിൽ ഉപേക്ഷിക്കപ്പെട്ട പോർട്ടബിൽ കാബിനുള്ളിൽ കൊടുംചൂടിൽ ചാക്ക് നനച്ച് ദേഹത്ത് ചുറ്റിയാണ് ഇയാൾ ഉറങ്ങിയിരുന്നതത്രെ.
സാമൂഹിക പ്രവർത്തകരായ കൊല്ലം അനീസും അൻഷാദും ശ്യാം ദാസിനെ സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് സംരക്ഷിക്കുകയായിരുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ ഇപ്പോഴും ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കാനേ കഴിയുന്നുള്ളൂ. ശ്യാംദാസിൽനിന്ന് കിട്ടിയ വിവരമനുസരിച്ച് നാട്ടിലെ വാർഡ് മെംബറായ ഉഷാകുമാരിയെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. തുടർന്ന് ഇദ്ദേഹത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീപ്രകാശ്, മുഹമ്മദ് ആരിഫ് എം.പി, പ്രതിഭ ഹരി എം.എൽ.എ എന്നിവർ ജുബൈലിലെ 'സവ'പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ രാജേഷ് കായംകുളത്തിനെ ബന്ധപ്പെട്ടു.
കഴിഞ്ഞദിവസം സാമൂഹിക പ്രവർത്തകൻ നാസ് വക്കം, സലാം ആലപ്പുഴ, രാേജഷ് എന്നിവർ സഫാനിയയിലെത്തി ശ്യാംദാസിെൻറ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇയാളുടെ സ്പോൺസറെ കണ്ടെത്തുകയും സ്നേഹ പരിചരണങ്ങളിലൂടെ ശ്യാംദാസിെൻറ സംസാരശേഷി തിരികെ കൊണ്ടുവരുകയുമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് നാസ് വക്കം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.