ജിദ്ദ: സൗദി ചൈന ഇൻവെസ്റ്റ്മെൻറ് േഫാറത്തിൽ പിറന്നത് 28 ബില്യൺ റിയാലിെൻറ 35 കരാറുകൾ. സൗദി അറേബ്യൻ ജനറൽ ഇൻ വെസ്റ്റ്മെൻറ് അതോറിറ്റിയും വേൾഡ് സ്ട്രാറ്റജിക് കമ്പനീസ് സൗദി സെൻററുമായി സഹകരിച്ചാണ് പരിപാടി സ ംഘടിപ്പിച്ചത്. ഫോറത്തിൽ സൗദിക്കും ചൈനക്കുമിടയിൽ 28 ബില്യൻ റിയാലിെൻറ 35 സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും നാല് ചൈനീസ് വിദഗ്ധ കമ്പനികൾക്ക് ലൈസൻസ് നൽകാൻ ധാരണയാകുകയും ചെയ്തു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ചൈന സന്ദർശനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ‘സൗദിയിൽ നിക്ഷേപം നടത്തുക’ എന്ന തലക്കെട്ടിലൊരുക്കിയ പ്രദർശനത്തിൽ സൗദിയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ 25 സ്ഥാപനങ്ങൾ പെങ്കടുത്തു. ഇരുരാജ്യങ്ങൾക്കിടയിൽ സഹകരണം വിപുലമാക്കുന്നതിനാവശ്യമായ കാര്യങ്ങൾ ഫോറത്തിൽ ചർച്ച ചെയ്തു. കാറ്റാടി ടർബൈനുകൾ സ്ഥാപിക്കുക, അവയിൽ നിന്ന് വൈദ്യുതിയുണ്ടാക്കുക, വൈദ്യുതി ജനറേറ്ററുകൾ സ്ഥാപിക്കുക, െപട്രോകെമിക്കൽ, വിവര സാേങ്കതിക വിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവ കരാറിലുൾപ്പെടും. കരാർ നടപ്പിലാക്കുന്നതോടെ ധാരാളം പേർക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദിക്കും ചൈനക്കുമിടയിലെ ബന്ധം പൂർണ പങ്കാളിത്തത്തിലേക്ക് കടന്നതായി ഫോറം ഉദ്ഘാടന വേളയിൽ വേൾഡ് സ്ട്രാറ്റജിക് കമ്പനീസ് സൗദി സെൻറർ എക്സിക്യൂട്ടീവ് ഉപമേധാവി യാസിർ ദുഹൈം പറഞ്ഞു. പുതുമയാർന്ന സാമ്പത്തികാവസരങ്ങൾ തുറക്കാൻ ഇതിലൂടെ സഹായിച്ചിട്ടുണ്ട്. പുതിയ കരാറുകളും ലൈസൻസുകളും നൽകാനുമുള്ള തീരുമാനം സൗദിയുടെ സാമ്പത്തിക വളർച്ച വലിയ നേട്ടമാകുമെന്ന് ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഗവർണർ എൻജി. ഇബ്രാഹീം അൽഉമർ പറഞ്ഞു. സാമ്പത്തിക സഹകരണ രംഗത്തെ പ്രധാന ചുവടുവെപ്പാണിത്.
ചൈനീസ് കമ്പനികളുടെ വളർച്ചക്ക് സൗദി മാർക്കറ്റുകൾ വലിയ സഹായകമാകും. സൗദിയിലെ വിദേശ നിക്ഷേപകർക്കുള്ള നടപടികൾ എളുപ്പമാക്കിയത് വിദേശ നിക്ഷേപകർക്ക് വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ വിസ നൽകാനും വിദേശ നിക്ഷേപ കമ്പനികൾക്ക് ഒരു ദിവസത്തിനുള്ളിൽ ലൈസൻസ് നൽകാനുള്ള തീരുമാനങ്ങൾ ഇതിലുൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സൗദി ഉർജ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖുസൈബി, ജുബൈൽ, യാംമ്പു റോയൽ കമീഷൻ അതോറിറ്റി ഭരണ സമിതി അധ്യക്ഷൻ എൻജി. അബ്ദുല്ല സഅ്ദാൻ എന്നിവർക്ക് പുറമെ സൗദിയിലേയും ചൈനയിലേയും പ്രമുഖ കമ്പനി പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും ഫോറത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.