റിയാദ്: സൗദി-ഇന്ത്യ സംയുക്ത മന്ത്രിതല യോഗം റിയാദിൽ നടന്നു. ഇന്ത്യൻ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി യോഗത്തിൽ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വിവര കൈമാറ്റം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിലൂന്നിയ ചർച്ചകളാണ് നടന്നത്. ഏതാനും കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. സൗദി വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി ഡോ.മാജിദ് അൽ ഖസബി സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് യോഗത്തിൽ പെങ്കടുത്തു.
12ാമത് ജെ.എം.സി യോഗമാണ് റിയാദിൽ നടന്നത്. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഞായറാഴ്ച നടന്ന സൗദി-ഇന്ത്യ ബിസിനസ് കൗൺസിലിലും അരുൺ ജയ്റ്റ്ലി സംബന്ധിച്ചിരുന്നു. സൗദി ഉൗർജ മന്ത്രിയും ധനമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനം കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചക്ക് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.