ദമ്മാം: സൗദിയിലെ അഞ്ചാമത് ചലച്ചിത്ര മേള മാർച്ചിൽ അരങ്ങേറും. ആറ് ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത് കൾച് ചറൽ ആർട്സ് ആൻറ് അസോസിയേഷനും കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറും സംയുക്തമായാണ്.
സൗദി ചലച്ചി ത്ര മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിനും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന യുവതി യുവാക്കൾക്ക് പിന്തുണ നൽകുന ്നതിനുമാണ് മേള സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
2008 ൽ ആണ് സൗദിയിൽ ആദ്യമായി ചലച്ചിത്ര മേള സംഘടിപ്പിച്ചത്. അഭൂത പൂർവമായ പ്രതികരണമാണ് അന്ന് മേളക്ക് ലഭിച്ചതെന്ന് കൾചറൽ ആർട്സ് ആൻറ് അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ഡോ. ഒമർ അൽ സൈഫ് പറഞ്ഞു.
ചലച്ചിത്ര മേലയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരെ ഒന്നിച്ച് ഒരു വേദിയിലെത്തിച്ച് പരസ്പരം സംവദിക്കാനുള്ള അവസരവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഇത് കൂടുതൽ മെച്ചപ്പെട്ട ചിലച്ചിത്ര നിർമാണത്തിന് പ്രതിഭകളെ സഹായിക്കും.
ചലച്ചിത്ര സംബന്ധമായ 10 സെമിനാറുകൾ, 10 ശിൽപശാലകൾ എന്നിവ മേളയുടെ ഭാഗമായി അരങ്ങേറും. ഒാപ്പൺ ഫോറവും ഒരുക്കും. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിഭകൾ പെങ്കടുക്കും. സൗദി അറേബ്യയിലെ മാറിയ സാഹചര്യത്തിൽ അഞ്ചാമത് ചലച്ചിത്രമേള പുതിയ ചരിത്രം കുറിക്കുമെന്ന് കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറൽ സെൻറർ ഡയറക്ടർ അലിബിൻ മർസൂഖ് അൽ മുതൈരി പറഞ്ഞു.
സ്ത്രീകൾ ഉൾെപടെ നിരവധി പേർ ചലച്ചിത്ര നിർമാണ മേഖലയിൽ സജീവമായിക്കൊണ്ടിരിക്കുന്നു. സൗദിയുടെ സാംസ്കാരിക ചലനങ്ങളെ ഉത്തേജിപ്പിക്കാനും ചലച്ചിത്ര മേഖലയിൽ ജോലി സാധ്യതകൾ വർധിപ്പിക്കാനും കഴിവുകളെ പ്രോൽസാഹിപ്പിക്കാനും മേള പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.