സൗദി ഫാൽക്കൺസ് ക്ലബ് ലേലത്തിൽനിന്ന്
റിയാദ്: സൗദി ഫാൽക്കൺസ് ക്ലബ് ലേലത്തിന്റെ ആദ്യ രാത്രിയിൽ ജീസാനിലെ വാദി ബൈദിൽ നിന്നുള്ള ഒരു പരുന്ത് ലക്ഷം റിയാലിന് (ഏകദേശം 26,660 ഡോളർ) വിറ്റുപോയി. അബ്ദുറഹ്മാൻ, ഹൈദർ ഖസാദി എന്നിവരായിരുന്നു ലേലത്തിൽ പങ്കെടുത്ത ബിഡർമാർ. 30,000 റിയാലിൽ ആരംഭിച്ച ലേലമാണ് ഒടുവിൽ ഒരു ലക്ഷം റിയാലിൽ അവസാനിച്ചത്. പ്രാദേശിക പരുന്തുകൾക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്ന ഈ ലേലം, പരുന്തുകളെ വളർത്തുന്നതിലുള്ള വൈദഗ്ദ്ധ്യം പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും പങ്കെടുക്കുന്ന പരുന്തുകൾക്ക് സാമ്പത്തിക ഉത്തേജനം നൽകുകയും ചെയ്യുന്ന പരിപാടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.