സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫുമിയോയും
ജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ജപ്പാനിലേക്ക്. മേയ് 20 നും 23നുംമിടയിലാണ് കിരീടാവകാശി ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തുക. ഏകദേശം അഞ്ച് വർഷത്തിനു ശേഷമുള്ള ആദ്യ ജപ്പാൻ സന്ദർശനമാണിത്. കിരീടാവകാശിയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ജപ്പാൻ. സന്ദർശനത്തിനിടയിൽ നരുഹിതോ ചക്രവർത്തിയുമായും പ്രധാനമന്ത്രി കിഷിദ ഫുമിയോയുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സന്ദർശനം സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റുമായും അന്താരാഷ്ട്ര സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ വിശാലമായി കിരീടാവകാശിയുമായി കിഷിദ ചർച്ച ചെയ്യുമെന്നും പറഞ്ഞു. 2019 ൽ ഒസാക്കയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് കിരീടാവകാശി അവസാനമായി ജപ്പാനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.