റിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളുടെ പ്രതിദിന എണ്ണം രണ്ടാഴ്ചക്കിടയിൽ വീണ്ടും 400ന് മുകളിലായി. ചൊവ്വാഴ്ച 471 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 493 പേർ കൂടി സുഖം പ്രാപിച്ചു. 17 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു. ആകെ കേസുകളുടെ എണ്ണം 351455 ആയി. രോഗമുക്തരുടെ ആകെ എണ്ണം 338281 ആയി ഉയർന്നു. ആകെ മരണസംഖ്യ 5576 ആയി.
7598 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 794 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 66. റിയാദ് 60, മക്ക 36, ജിദ്ദ 26, ബുറൈദ 22, ഹുഫൂഫ് 18, ഹാഇൽ 18, ഖമീസ് മുശൈത് 16, ബൽജുറൈഷി 10, മഹദ് അൽദഹബ് 10, മിദ്നബ് 8, ഉനൈസ 8, ദമ്മാം 8, മഖ്വ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.