റിയാദ്: ആശയവിനിമയ-സാങ്കേതികവിദ്യാ വികസനത്തിൽ വൻ മുന്നേറ്റവുമായി സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ (ഐ.ടി.യു) പുറത്തുവിട്ട 2026-ലെ ടെലികമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി ഡെവലപ്‌മെൻറ് ഇൻഡക്സിലാണ് സൗദി ഈ ചരിത്രനേട്ടം കൈവരിച്ചത്.
ലോകത്തിലെ 159 രാജ്യങ്ങളിലെ ഡിജിറ്റൽ വികസനവും സാങ്കേതികവിദ്യാ സേവനങ്ങളിലെ പുരോഗതിയും സമഗ്രമായ കണക്റ്റിവിറ്റിയും വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്. ടെലികമ്യൂണിക്കേഷൻ, ടെക്നോളജി മേഖലക്ക് സൗദി ഭരണകൂടം നൽകുന്ന പിന്തുണയുടെയും രാജ്യത്തിെൻറ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചറിെൻറയും തെളിവാണ് ഈ നേട്ടമെന്ന് സൗദി കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ (സി.എസ്.ടി) വ്യക്തമാക്കി.
രാജ്യത്തെ നിയന്ത്രണ സംവിധാനങ്ങളുടെ മികവാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എട്ട് ശതമാനം വാർഷിക വളർച്ചയോടെ സൗദിയിലെ ഈ വിപണിയുടെ മൂല്യം 2025 അവസാനത്തോടെ 199 ബില്യൺ റിയാലായി കുതിച്ചുയർന്നിരുന്നു. ഇതോടെ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലിയ വിപണിയായി സൗദി മാറി.
സി.എസ്.ടി-യുടെ പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ ഇൻറർനെറ്റ് ഉപയോക്താക്കളുടെയും മൊബൈൽ ഫോൺ ഉള്ളവരുടെയും നിരക്ക് 100 ശതമാനത്തിൽ എത്തി. നിലവിൽ ഫിക്സഡ് ഇൻറർനെറ്റിെൻറ ശരാശരി വേഗത 151 Mbps ആയും, മൊബൈൽ ഇൻറർനെറ്റ് വേഗത 216 Mbps ആയും ഉയർന്നു. ഈ മുൻനിര സ്ഥാനം രാജ്യത്തിെൻറ അതിവേഗ ഡിജിറ്റൽ വളർച്ചയെയും അന്താരാഷ്ട്ര തലത്തിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഭരണനേതൃത്വത്തിെൻറ ശ്രമങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.