ജിദ്ദ: മക്ക, മദീന ഹറമുകൾ ഒഴികെ രാജ്യത്തെ മുഴുവൻ പള്ളികളുടെയും കവാടങ്ങൾ താൽക്കാല ികമായി അടച്ചിടും. പള്ളികളിൽനിന്ന് അഞ്ചുനേരവും ബാങ്ക് മാത്രം മുഴങ്ങും. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി ഇരു ഹറമുകളിൽ ഒഴികെ രാജ്യത്തെ ബാക്കി മുഴുവൻ പള്ളികളിലും ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ നിർത്തിവെക്കാൻ സൗദി പണ്ഡിതസഭ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. മുതിർന്ന സൗദി പണ്ഡിതന്മാരുടെ സഭ ചൊവ്വാഴ്ച റിയാദിൽ യോഗം ചേർന്നാണ് ഇൗ തീരുമാനമെടുത്തത്. കോവിഡ്-19െൻറ നിലവിലെ സ്ഥിതിഗതിൾ വിലയിരുത്തിയ ശേഷമാണ് രാജ്യത്തെ മുഴുവൻ മേഖലകളിലേയും പള്ളികളിലെ ജമാഅത്ത്, ജുമുഅ നമസ്കാരങ്ങൾ നിർത്തിവെക്കാൻ തീരുമാനമെടുത്തത്.
ഇരുഹറമുകളെ തീരുമാനത്തിൽനിന്ന് ഒഴിവാക്കി. വൈറസ് അതിവേഗം പകരുന്നതിെൻറ ഗൗരവം ചർച്ചയായി. ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ മനുഷ്യ ജീവന് വലിയ ഭീഷണിയാകുമെന്നും ആളുകൾ ഒരുമിച്ചു കൂടുന്നത് രോഗപ്പകർച്ചക്ക് വലിയ കാരണമാകുമെന്നും വിവരിക്കുന്ന ആരോഗ്യ മന്ത്രിയുടെ റിപ്പോർട്ട് പണ്ഡിത സഭ പരിശോധിച്ചു. അഞ്ചുനേരവും ബാങ്ക് മുഴങ്ങും. ബാങ്കിനിടയിൽ ‘നമസ്കാരം വീടിനകത്ത് വെച്ച് നിർവഹിക്കുക’ എന്ന് ആവശ്യപ്പെടും. ജുമുഅക്കു പകരം നാല് റക്അത്ത് ദുഹ്ർ നമസ്കാരമാണ് നിർവഹിക്കേണ്ടതെന്നും തീരുമാനം ഖുർആനിെൻറയും നബിചര്യയുടെയും അടിസ്ഥാനത്തിലാണെന്നും പണ്ഡിത സഭ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.