ദമ്മാമിലെ അത്വീർ ജില്ലയിൽ കർഫ്യൂ ഇളവ്

ജിദ്ദ: ദമ്മാം നഗരത്തിലെ അതീർ ജില്ലയിൽ രണ്ടാഴ്ചയായി നിലവിലുണ്ടായിരുന്ന സമ്പൂർണ അടച്ചിടൽ നടപടി പിൻവലിച്ചു. അധിക മുൻകരുതൽ നടപടികൾ ഞായറാഴ്ച  മുതൽ ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ആരോഗ്യ മന്ത്രാലത്തിെൻറ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രാവിലെ ഒമ്പത് മുതൽ  വൈകീട്ട് അഞ്ച് വരെ ആവശ്യത്തിന് പുറത്തിറങ്ങാം.
നേരത്തെ ഇളവ് നൽകിയ സ്ഥാപനങ്ങൾക്കുള്ള പ്രവർത്തനാനുമതി തുടരും. ആവശ്യമായ ആരോഗ്യ മുൻകരുതൽ  പാലിക്കണം. എന്നാൽ ദമ്മാമിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ശക്തമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു  വരെ കൂടുതൽ ശക്തമായ ആരോഗ്യ മുൻകരുതൽ നടപടികളോടെ സമ്പൂർണ അടച്ചിലാണ് നടപ്പാക്കുന്നത്.
പ്രദേശത്തേക്കുള്ള പ്രവേശനവും അവിടെന്ന് പുറത്തേക്ക്  പോകുന്നതും തടയും. ട്രക്കുകൾക്കും ചരക്ക് വാഹനങ്ങൾക്കും ഇളവുണ്ട്. രണ്ടാം ഇൻഡസ്ട്രിയൽ സിറ്റിക്കുള്ളിൽ മൂന്നിലൊന്ന് ആളുകളെ വെച്ച് ഫാക്ടറികൾ  പ്രവർത്തിപ്പിക്കാൻ അനുവദിക്കും. മാനേജർമാർ, എൻജിനീയർ, തൊഴിലാളികൾ എന്നിവർക്ക് പ്രവേശനാനുമതി നൽകും.
സിറ്റിയിൽ നിന്ന് പുറത്തേക്ക്  പോകാനനുമതിയുണ്ടാകില്ല. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെയും പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കുന്നതിെൻറയും ഭാഗമായാണിത്.  തീരുമാനങ്ങൾ പുനപരിശോധനക്ക് വിധേയമാണ്. എല്ലാവരും തീരുമാനങ്ങൾ പാലിക്കണമെന്നും മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
Tags:    
News Summary - saudi arabia dammam curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.