റിയാദ്: കോവിഡ് ബാധിച്ചുള്ള മരണസംഖ്യ സൗദി അറേബ്യയിൽ ഉയരുന്നു. വ്യാഴാഴ്ച നാലുപേർ കൂടി മരിച്ചതോടെ മരണസംഖ ്യ 83 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ കാര്യത്തിൽ 500 കടന്നു. പുതുതായി 518 പേരിലാണ് രോഗബാധ സ്ഥിരീക രിച്ചത്. ആകെ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 6380 ആയി. മക്കയിലും മദീനയിലും ജിദ്ദയിലും തന്നെയാണ് തുടർച്ചയായി മരണ നിരക്ക് ഉയരുന്നത്. പുതുതായി മരിച്ച നാലുപേരും വിദേശികളാണ്. മക്കയിൽ രണ്ടുപേരും മദീനയിലും ജിദ്ദയിലും ഒാരോരുത്തരുമാണ് മരിച്ചത്. മരിച്ച നാലുപേരും സ്ഥിരമായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നവരാണെന്നും 35നും 89നും ഇടയിൽ പ്രായമുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതോടെ മക്കയിൽ ആകെ മരണ സംഖ്യ 24 ഉം മദീനയിൽ 32ഉം ജിദ്ദയിൽ 13ഉം ആയി ഉയർന്നു. റിയാദിൽ നാലും ഹുഫൂ-ഫിൽ മൂന്നും ഖത്വീഫ്, ദമ്മാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ ഒാരോന്നുമാണ് നേരത്തെ രജിസ്റ്റർ ചെയ്ത മരണങ്ങൾ. രോഗബാധിതരിൽ 5307 പേർ ചികിത്സയിൽ തുടരുന്നു. 62 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതുതായി 59 പേരാണ് സുഖം പ്രാപിച്ചത്.
ഇതോടെ രോഗമുക്തരുടെ എണ്ണം 990 ആയി. വ്യാഴാഴ്ച ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് ജിദ്ദയിൽ നിന്നാണ്, 195. മദീന (91), റിയാദ് (84), മക്ക (58), ദമ്മാം (38), ത്വാഇഫ് (13), ഖത്വീഫ് (അഞ്ച്), ജുബൈൽ (നാല്), ജീസാൻ (മൂന്ന്), റാസ് തനൂറ (മൂന്ന്), യാംബു (മൂന്ന്), അബഹ (രണ്ട്), അൽമുവായ (രണ്ട്), അൽലൈത്ത് (രണ്ട്), അൽതുവൽ (രണ്ട്), അൽഖുവയ്യ (രണ്ട്), അൽഖുറയാത്ത് (രണ്ട്), ദഹ്റാൻ (ഒന്ന്), ഹുഫൂഫ് (ഒന്ന്), ബുറൈദ (ഒന്ന്), ഖമീസ് മുശൈത്ത് (ഒന്ന്), ഉനൈസ (ഒന്ന്), ഖുലൈസ് (ഒന്ന്), അൽഖോബാർ (ഒന്ന്), അദം (ഒന്ന്), അൽജഫർ (ഒന്ന്) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ രോഗികളുടെ കണക്ക്. റിയാദിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1676 ആയി.
മക്കയിൽ 1251ഉം മദീനയിൽ 1029ഉം ജിദ്ദയിൽ 990ഉം ദമ്മാമിൽ 381ഉം ഖത്വീഫിൽ 198ഉം ഹുഫൂഫിൽ 168ഉം തബൂക്കിൽ 113ഉം ത്വാഇഫിൽ 84ഉം ദഹ്റാനിൽ 51ഉം അൽഖോബാറിൽ 45ഉം ഖമീസ് മുശൈത്തിൽ 44ഉം ബുറൈദയിൽ 41ഉം യാംബുവിൽ 28ഉം നജ്റാനിൽ 26ഉം അബഹയിൽ 25ഉം ജീസാനിൽ 20ഉം അൽബാഹയിൽ 18ഉം ബീഷയിൽ 17ഉം അറാറിലും ഖുലൈസിലും 16 വീതും ജുബൈൽ, ഖഫ്ജി എന്നിവിടങ്ങളിൽ 15 വീതവുമാണ് ആകെ രോബാധിതരുടെ പ്രദേശം തിരിച്ച കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.