ജിദ്ദ: മണലാണ് ഗൗരിയുടെയും നീലാംബികയുടെയും മാധ്യമം. ഒരിത്തിരി പൊടിമണൽ കിട്ടിയാൽ നിമിഷ നേരം കൊണ്ട് ജീവൻ തുടിക്കുന്ന ശിൽപങ്ങൾ ഇൗ സഹോദരിമാർ ഒരുക്കും. അങ്ങനെയുള്ളവർ പൊടിമണലിെൻറ പറുദീസയിലെത്തിയാലോ. അതിനുള്ള ഉത്തരം റിയാദിൽ നടക്കുന്ന കിങ് അബ്ദുൽ അസീസ് ഒട്ടകമേളയിൽ കാണാം. സൗദി ഗവൺമെൻറിെൻറ പ്രത്യേകക്ഷണപ്രകാരം എത്തിയ ഇരുവരുടെയും കലാവൈഭവം കണ്ട് അതിശയിക്കുകയാണ് മേളയിലെത്തുന്ന സന്ദർശകർ. ഒട്ടകവും ഒട്ടകത്തിെൻറ ശരീരത്തിൽ തലചായ്ച്ചിരിക്കുന്ന ഗ്രാമീണ അറേബ്യക്കാരനും പുറമേ വിഷൻ 2030 െൻറ മണൽശിൽപ ചിത്രീകരണവും അവരിടെ ഒരുക്കിയിരിക്കുന്നു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ റൂമയിൽ നടക്കുന്ന മേളയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ് ഇൗ പെൺകുട്ടികളും അവരുടെ നിർമിതികളും.
കർണാടകയിലെ മൈസൂർ സ്വദേശികളാണ് എം.എൻ ഗൗരിയും നീലാംബികയും. മൈസൂർ സാൻഡ് സ്കൾപ്ചർ മ്യൂസിയത്തിലെ കലാകാരികളാണ് ഇരുവരും. ഒരുപതിറ്റാണ്ടിന് അടുത്തായി ഇൗ രംഗത്തുള്ള ഗൗരി ഇന്ത്യയിലെ അറിയപ്പെടുന്ന മണൽശിൽപിയാണ്. കർണാടക സ്റ്റേറ്റ് ഒാപൺ യൂനിവേഴ്സിറ്റിയിൽ നിന്ന് സ്കൾപ്ചറിൽ എം.എഫ്.എ ബിരുദം നേടിയാണ് ഇൗ 28 കാരി രംഗത്തേക്ക് വരുന്നത്. ചെറുപ്പത്തിൽ തന്നെ മണൽശിൽപ രംഗത്ത് അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. മൈസൂരിൽ ഒരു മണൽ മ്യൂസിയം തന്നെ സ്ഥാപിച്ചിട്ടുണ്ട്. 115 ട്രക് ലോഡ് മണൽ കൊണ്ട് ഏതാണ്ട് 150 ശിൽപങ്ങളാണ് ഇവിടെ നിർമിച്ചത്. മതം, പുരാണം, ജ്യോതിശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള ശിൽപങ്ങൾ 13,500 ചതുരശ്ര അടിയിലുള്ള മ്യൂസിയത്തിലുണ്ട്. ഇരുവരുടെയും കഴിവ് തിരിച്ചറിഞ്ഞ കിങ് അബ്ദുൽ അസീസ് ഒട്ടകമേള സംഘാടകർ റിയാദിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഡിസംബർ 25നാണ് സഹോദരിമാർ റിയാദിലെത്തിയത്. 14 ലോഡ് മണൽ കൊണ്ടാണ് ഒട്ടകമേളയിലെ ശിൽപങ്ങൾ നിർമിച്ചെടുത്തത്. മണൽ മൊത്തം ഒറ്റക്കൂനയായി ഇട്ടശേഷം വെള്ളം ചേർത്ത് ശിൽപനിർമാണത്തിനായി ഒരുക്കിയെടുക്കുകയായിരുന്നുവെന്ന് നീലാംബിക പറയുന്നു. ശ്രദ്ധാപൂർവമായിരുന്നു ഒട്ടകത്തിെൻറ നിർമാണം. ഒട്ടക ജീനിയുടെ സൂക്ഷ്മമായ വിശദാംശങ്ങളും പാരമ്പര്യ അറബി വസ്ത്രത്തിെൻറ പ്രത്യേകതകളും തന്മയത്വത്തോടെ പുനരാവിഷ്കരിക്കാൻ ഇരുവർക്കുമായി. ത്രിമാന സ്വഭാവമുള്ള ശിൽപങ്ങളാണ് എല്ലാം. ഒട്ടകത്തിെൻറ ശിൽപം പൂർത്തിയാക്കാൻ അഞ്ചുദിവസമെടുത്തു. വിഷൻ 2030 െൻറ മാപ്പിന് മൂന്നുദിവസവും.ഇതാദ്യമായാണ് ഇരുവരും സൗദി അറേബ്യ സന്ദർശിക്കുന്നത്. സൗദി സംസ്കാരവും ജീവിതവും തങ്ങളുടെ മനംകവർന്നുവെന്ന് നീലാംബിക കൂട്ടിച്ചേർത്തു. ആധുനികവൽകരണത്തിലൂടെ കടന്നുപോകുേമ്പാഴും തങ്ങളുടെ പാരമ്പര്യവും വസ്ത്രവും ഖഹ്വയും നാടോടികലകളും ഒപ്പം നിർത്താൻ സൗദി പൗരൻമാർ ശ്രമിക്കുന്നു.
ഇൗ രീതി ലോകത്ത് മറ്റൊരിടത്തും കണ്ടിട്ടില്ല. വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ജീവിതമെങ്കിലും ജീവിതത്തോടുള്ള ആവേശം ഒരിക്കലും ഉപേക്ഷിക്കരുതെന്നും വിജയം നിങ്ങളെ തേടിവരിക തന്നെ ചെയ്യുമെന്നുമുള്ള സന്ദേശം സൗദി യുവാക്കൾക്ക് നൽകാൻ ആഗ്രഹിക്കുന്നതായി നീലാംബിക പറയുന്നു. സഹോദരിമാരുടെ 60ാമത് പ്രോജക്ടാണ് റൂമയിലേത്. സൗദി പാരമ്പര്യത്തിെൻറ ഒരു സമഗ്ര മണൽ മ്യൂസിയം സൃഷ്ടിക്കാനാണ് ഇരുവരുടെയും ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.