റിയാദ്: സൗദി അറേബ്യ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപകസംഗമത്തിന് ഇന്ന് റിയാദിൽ ആരംഭമാകും. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എന്ന സംഗമം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്യും. 60 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 2,500 പ്രതിനിധികൾ സംഗമത്തിനെത്തും. വരും ദശകങ്ങളിൽ ലോക സാമ്പത്തിക രംഗത്തുണ്ടാകുന്ന സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുകയും നിക്ഷേപ സാധ്യതകൾ വിലയിരുത്തുകയും ചെയ്യലാണ് ലക്ഷ്യം.
സി.എൻ.ബി.സിയുടെ ആൻഡ്രൂ റോസ് സോർകിൻ നയിക്കുന്ന ചർച്ചയാണ് ആദ്യദിവസത്തെ പ്രധാന അജണ്ട. വികസനത്തിെൻറ സാമൂഹിക, ധനകാര്യ, ബൗദ്ധിക സാധ്യതകൾ വിദഗ്ധർ വിലയിരുത്തും. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് മാനേജിങ് ഡയറക്ടർ യാസിർ ഒ. അൽ റുമയ്യാൻ, ഫസ്റ്റ് ഇൗസ്റ്റേൺ ഇൻവെസ്റ്റ്മെൻറ് ഗ്രൂപ്പ് ചെയർമാൻ വിക്ടർ ചു, ബ്ലാക്ബെറി സി.ഇ.ഒ ലാറി ഫിൻക്, െഎ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീൻ ലഗാർഡി, ബ്രിഡ്ജ്വാട്ടർ അസോസിയേറ്റ്സ് കോ^സി.ഇ.ഒ ഡേവിഡ് മക്കോർമിക്, സൗദി അരാംകോ സി.ഇ.ഒ അമീൻ നാസർ എന്നിവർ പെങ്കടുക്കും.ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, വിർച്വൽ റിയാലിറ്റി, ബിഗ് ഡാറ്റ, സോഷ്യൽ മീഡിയ, മെഡിക്കൽ സയൻസ്, സ്മാർട് ഇൻഫ്രാസ്ട്രക്ചർ എന്നീ വിഷയങ്ങളിലും സെമിനാറുകൾ നടക്കും. 26ാം തിയതി വരെ സംഗമം നീളും. സൗദി അറേബ്യയുടെ വിഷൻ 2030 െൻറ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.