റിയാദ് നിക്ഷേപക സംഗമം ഇന്നുമുതൽ

റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ സ്വപ്ന പദ്ധതികൾക്ക് ഗതിവേഗം പകരാനുള്ള റിയാദ് നിക്ഷേപക സംഗമം ചൊവ്വാഴ്ച ആരംഭിക്കും. മൂന്നുദിവസം നീളുന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ്’ എന്ന പരിപാടിയിൽ നിരവധി വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ പ്രമുഖ കമ്പനികളും വ്യക്തിത്വങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. ‘ഡാവോസ് ഇന്‍ ദ ഡെസേര്‍ട്ട്’ എന്ന പേരിലാണ് ആഗോള നിക്ഷേപക സമ്മേളനത്തിന് റിയാദില്‍ തുടക്കമാകുന്നത്. റിറ്റ്സ് കാല്‍ട്ടണ്‍ ഹോട്ടലിലെ വ്യത്യസ്ത വേദികളിലാണ് സമ്മേളനം. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാെൻറ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ സമ്മേളനം നടത്തിയിരുന്നു. ഇതിലായിരുന്നു ലോകോത്തര പദ്ധതിയായ നിയോം പ്രഖ്യാപിച്ചത്. വന്‍കിട നിക്ഷേപകരും ഇതിന് പിന്നാലെ സൗദിയിലെത്തിയിരുന്നു. സംരംഭക സമ്മേളനത്തിെൻറ രണ്ടാം ഭാഗമാണ് ഇത്തവണ നടക്കുന്നത്. 90 രാജ്യങ്ങളിലെ 3800 പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തു. ലോകത്തെ നിക്ഷേപ സാധ്യതക്കൊപ്പം സൗദിയുടെ സാധ്യത സമ്മേളനത്തിൽ അവതരിപ്പിക്കും. 3.5 ശതകോടി ആസ്തിയോടെ തുടങ്ങിയ സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെൻറ് ഫണ്ടിനെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ഫണ്ടാക്കുകയാണ് സമ്മേളനത്തിെൻറ ലക്ഷ്യം. വന്‍കിട പദ്ധതികളും നിര്‍ണായക പ്രഖ്യാപനങ്ങളും സമ്മേളനത്തിലുണ്ടാകും.

Tags:    
News Summary - riyad nikshepaka sangamam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.