റിയാദ്: റിയാദ് മെട്രോയുടെ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിെൻറ ഭാഗമായി 40 സ്വദേശി യുവാക്കള്‍ക്ക് പരിശീലനം ആരംഭിച്ചതായി സൗദി െറയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കി. െറയില്‍വെയുടെ പരിശീലന വിഭാഗമാണ് മൂന്ന് വര്‍ഷം നീളുന്ന കോഴ്സ് നടത്തുന്നത്. സീമന്‍സ് കമ്പനിയുമായി സഹകരിച്ച് നടത്തുന്ന പരിശീലനം ഇംഗ്ലീഷ് ഭാഷ, കമ്പ്യൂട്ടര്‍ പഠനം, സുരക്ഷ മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. പരിശീലനത്തിെൻറ രണ്ടാം ഭാഗം മെട്രോയുടെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടതായിരിക്കും. അവസാന ആറ് മാസത്തെ പരിശീലനം ജോലിയില്‍ തുടര്‍ന്നുകൊണ്ടായിരിക്കും. അല്‍ഖസീം മേഖലയിലെ ബുറൈദ ട്രൈനിംഗ് സെൻററില്‍ നടക്കുന്ന പരിശീലനത്തിലൂടെ ഈ രംഗത്തെ സ്വദേശിവത്കരണം സാക്ഷാത്കരിക്കാനാവുമെന്ന് റയില്‍വെ മേധാവി ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.