ജിദ്ദ: മഴ പെയ്ത മേഖലകളിൽ സിവിൽ ഡിഫൻസിെൻറ കീഴിലെ രക്ഷാപ്രവർത്തനങ്ങൾ രാത്രിയുംതുടരുന്നു. 481 പേരെ രക്ഷപ്പെടുത്തുകയും വെള്ളത്തിൽ കുടുങ്ങിയ 41 വാഹനങ്ങൾ നീക്കം ചെയ്യുകയും 10 ഒാളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു.
മക്ക, മദീന, തബൂക്ക്, അൽജൗഫ് എന്നിവിടങ്ങളിലെ കൺട്രോൾ റൂമുകളിൽ സഹായം തേടി 1989 കാളുകൾ എത്തിയതായാണ് കണക്ക്. ഇതിൽ 1425 കാളുകൾ മക്ക മേഖലയിലും 542 മദീനയിലും 16 എണ്ണം തബൂക്കിലും ആറെണ്ണം അൽജൗഫിലുമാണ്. ഏറ്റവും കൂടുതൽ സഹായം തേടിയത് മക്ക മേഖലയിൽ നിന്നാണെന്ന് സിവിൽ ഡിഫൻസ് ഇൻഫർമേഷൻ സെൻറർ വ്യക്തമാക്കി. മക്ക മേഖലയിൽ 400 പേരെയും മദീനയിൽ 54 പേരെയും തബൂക്കിൽ 19 പേരെയും അൽജൗഫിൽ എട്ട് പേരെയും രക്ഷപ്പെടുത്തി. ഇതിലധികവും വാഹനത്തിനുള്ളിൽ കുടുങ്ങിയവവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.