ജിദ്ദ: ബലദ് ജാലിയാത്തിലെ മലയാളം വിഭാഗം പ്രബോധകൻ കൊല്ലം നിലമേൽ സ്വേദശി ഖമറുദ്ദീൻ മുഹമ്മദ് സാലിഹ് (ഖമറുദ്ദീൻ മൗലവി-50) നിര്യാതനായി. മൂന്നു ദിവസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിെഞ്ഞത്തിയത്. ചൊവ്വ രാവിലെ ജിദ്ദയിലെ മുറിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പരേതനായ മുഹമ്മദ് സാലിഹ് ^ ആബിദ ദമ്പതികളുടെ മകനാണ്. ഭാര്യ: റംലാബീഗം, മക്കൾ: ആരിഫ്, ആത്തിഫ്, ആദിൽ, ഫാസിൽ. മൃതദേഹം ജിദ്ദയിൽ ഖബറടക്കും. റിയാദിലുള്ള സഹോദരൻ നിസാറിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.