ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് സെൽ വളന്റിയർ മീറ്റ് ഡോ. മുഹമ്മദ്‌ അബ്ദുൽ മൊഹി സിദ്ദീഖി ഉദ്‌ഘാടനം ചെയ്യുന്നു

ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ വളന്റിയർ മീറ്റ് സംഘടിപ്പിച്ചു

മക്ക : ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജ് സെല്ലിന്റെ വളന്റിയർ മീറ്റ് അസീസിയയിലുള്ള പാനൂർ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ കോഓഡിനേറ്റർ ഇൻ ചാർജ് ഡോ. മുഹമ്മദ്‌ അബ്ദുൽ മൊഹി സിദ്ദീഖി പരിപാടി ഉദ്‌ഘാടനം ചെയ്തു. ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ ചെയർമാൻ നിസാം കായംകുളം അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഷാനിയാസ് കുന്നിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് വളന്റിയർമാർക്കുള്ള ആരോഗ്യ ബോധവത്കരണം ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ വിഭാഗത്തിലെ കോഓഡിനേറ്റർ ഡോ. ടിറ്റോ റഹീം, ഡോ. ശംസുദ്ദീൻ എന്നിവർ നൽകി. ഹജ്ജ് വളന്റിയർമാർക്കുള്ള സേവനരംഗത്തെ മാർഗനിർദേശങ്ങൾ സീനിയർ വൈസ് പ്രസിഡന്റ്‌ ഹാരിസ് മണ്ണാർക്കാട് നൽകി.

വളന്റിയർ ജാക്കറ്റിന്റെ ഔദ്യോഗിക പ്രകാശനം ഔട്ട്‌ ഓഫ് സ്റ്റേറ്റ് കോഓഡിനേറ്റർ അബ്ദുൽ ജലീൽ അബറാജ്, സർഫറാസ് തലശ്ശേരിക്ക് നൽകി നിർവഹിച്ചു. ദിലീപ് താമരക്കുളം, സാക്കിർ കൊടുവള്ളി, ജലീൽ പുതിയങ്ങാടി, മുഹമ്മദ്‌ ഷാ കൊല്ലം, നൗഷാദ് തൊടുപുഴ, ഹംസ മണ്ണാർക്കാട്, ഷംനാദ് തിരുവനന്തപുരം, ഷംല ഷംനാസ്, റോഷ്‌ന നൗഷാദ്, ഹസീന മുഹമ്മദ്‌ ഷാ, നിസാ നിസാം, ഷബാന ഷാനിയാസ്, ജസീന അൻവർ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതവും സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ കൺവീനർ അൻവർ ഇടപ്പള്ളി നന്ദിയും പറഞ്ഞു. ജലീൽ കണ്ണൂർ ഖിറാഅത്ത് നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.