റിയാദ്: അറിവ് ചവിട്ടുപടിയാക്കി സർഗാത്മകതയുടെ ഉയരങ്ങൾ താണ്ടുന്ന വഴികൾ പറഞ്ഞുകൊടുത്ത് എ.പി.എം മുഹമ്മദ് ഹ നീഷ് െഎ.എ.എസ് മേളയിൽ താരമായി. ആദ്യത്തെ സെഷൻ അദ്ദേഹത്തിേൻറതായിരുന്നു. ‘സർഗാത്മകതയുടെ അറിവും ഒൗന്നത്യങ്ങള ും’ എന്ന വിഷയത്തിൽ വൈജ്ഞാനികതയുടെ അറിയപ്പെടാത്ത ലോകത്തിലൂടെ സഞ്ചരിച്ച രസകരമായ ഒരു മണിക്കൂറാണ് അദ്ദേഹം സമ് മാനിച്ചത്.
അറിവ് വ്യത്യസ്തങ്ങളായ കോണുകളിൽ നിന്നാണ് പുതിയ കാലത്ത് ലഭിക്കുന്നതെന്നും പലപ്പോഴും വളച ്ചൊടിച്ചതും വികലവുമായതിനാൽ വിശകലനം ബുദ്ധിമുട്ടാവുന്നുണ്ടെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. മനുഷ്യനും സമൂഹവും തമ്മിലുള്ള പാരസ്പര്യവും കൂടാതെ ആഴത്തിലുള്ള വായനയും കൊണ്ടാണ് യഥാർഥത്തിലുള്ള അറിവ് സമ്പാദിക്കാനാവുന്നത്.
ആ അറിവ് പരസ്പരം പങ്കുവെക്കുേമ്പാഴാണ് നാം ആർജ്ജിച്ച ജ്ഞാനത്തിന് ചൈതന്യം കൈവരുന്നത്. സത്യം, വിശ്വസ്തത, സഹജീവി സ്നേഹം, അനുതാപം എന്നീ ഘടകങ്ങൾ ഒരു മനുഷ്യനിൽ സമ്മേളിക്കുേമ്പാൾ അറിവിെൻറ അടിസ്ഥാനത്തിൽ സർഗാത്മകതയുടെ ഉയരങ്ങൾ താണ്ടൽ എളുപ്പമാകും. കലിംഗ യുദ്ധം കഴിഞ്ഞപ്പോൾ വിജയത്തിെൻറ നെറുകയിൽ നിന്നുകൊണ്ട് അശോകചക്രവർത്തി എല്ലാ യുദ്ധങ്ങളോടും വിടചൊല്ലി അഹിംസയുടെ പ്രവാചകനായത് മേൽപറഞ്ഞ ഗുണങ്ങൾ അദ്ദേഹത്തിൽ സമ്മേളിച്ചതുകൊണ്ടാണ്.
അറിവിനോടൊപ്പം വേണ്ടുന്ന മനുഷ്യ ഗുണങ്ങളാണവ. കഠിനാധ്വാനം, ഒരിക്കലും പരാജയപ്പെടില്ല എന്ന ആത്മവിശ്വാസം തുടങ്ങിയ ഗുണങ്ങൾ കൊണ്ട് സർഗാത്മകതയുടെ ഉയരങ്ങൾ താണ്ടാൻ കഴിയുമെന്നും അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു. സോക്രട്ടീസ് മുതൽ കബീർദാസ് വരെയുള്ളവരെ ഉദാഹരിച്ചുകൊണ്ടുള്ള അദ്ദേഹത്തിെൻറ ക്ലാസ് ഒരു വൈജ്ഞാനിക സാഗര തീരത്ത് കാറ്റുകൊണ്ടിരിക്കുന്ന അനുഭൂതിയാണ് സമ്മാനിച്ചതെന്ന് ക്ലാസിൽ പെങ്കടുത്ത വിദ്യാർഥി പ്രതികരിച്ചു. കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടറാണ് എ.പി.എം മുഹമ്മദ് ഹനീഷ്. ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ രക്ഷിതാക്കളും കുട്ടികളും സെൽഫിയെടുക്കാൻ അദ്ദേഹത്തെ പൊതിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.