പണമിടപാട് നിരീക്ഷണം കൂടുതൽ കർശനമാകുന്നു; ജാഗ്രത പാലിക്കാൻ നിർദേശം

ദമ്മാം: രാജ്യത്തിനകത്തും പുറത്തേക്കുമുള്ള പ്രവാസികളുടെ പണമിടപാടുകൾ നിരീക്ഷിക്കുന്നത് പുതിയ വർഷം മുതൽ സൗദി അറേബ്യ കൂടുതൽ കർശനമാക്കുന്നു. നിലവിലെ നിയമ പരിധികളെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാതെ നിരവധി പേർ അനധികൃത പണമിടപാടു കേസുകളിൽ കുടുങ്ങുകയാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം 10ഒാളം മലയാളികളാണ് പല ഭാഗങ്ങളിൽനിന്നായി രഹസ്യ പൊലീസിെൻറ പിടിയിലായത്.

പണം കൈമാറാൻ ഏറ്റവും എളുപ്പമാർഗങ്ങൾ എത്തിയതോടെ തൊട്ടടുത്ത മുറികളിലുള്ളവർ പോലും തമ്മിൽ ഇപ്പോൾ ഡിജിറ്റൽ ട്രാൻസാക്ഷനാണ് നടത്തുന്നത്. നേരിട്ടല്ലാതെ ഒാൺലൈനായുള്ള ഇത്തരം ചെറിയ പണമിടപാടുകൾ പോലും രേഖപ്പെടുത്തപ്പെടുമെന്നും നിരീക്ഷിക്കപ്പെടുമെന്നും പലർക്കും അറിയില്ല. ഒരു അക്കൗണ്ടിൽ നിന്ന് കണക്കിൽ കവിഞ്ഞ തുക അയച്ചാൽ മാത്രമേ കുറ്റക്കാരാകൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.എന്നാൽ ഒരാളുടെ അക്കൗണ്ടിലേക്ക് രാജ്യത്തിനകത്തുതന്നെ പലയിടങ്ങളിൽനിന്ന് ചെറുതാെണങ്കിലും ഒരേ സമയം നിരവധി പേർ പണം കൈമാറുന്നത് നിരീക്ഷണത്തിനും ചോദ്യം ചെയ്യലിനും ഇടയാക്കും.

അതുപോലെ തന്നെ നാട്ടിലെ ഒരേ അക്കൗണ്ടിലേക്ക് രാജ്യത്തിനകത്തുനിന്ന് പലർ പണമയക്കുന്നതും ഒരാൾ തന്നെ പല അക്കൗണ്ടുകളിലേക്ക് പണമയക്കുന്നതും നിരീക്ഷിക്കപ്പെടുന്നുണ്ട്. എല്ലാ ഇടപാടുകളും ഇഖാമയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സൗദി മോണിറ്ററിങ് ഏജൻസിക്ക് ഇത് കണ്ടുപിടിക്കുന്നത് എളുപ്പമാണ്. എന്നാൽ മാസങ്ങളായി നാട്ടിലേക്ക് പണമയക്കാതെ സ്വരൂപിച്ച ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഒരാൾക്ക് ഒറ്റത്തവണയായി നാട്ടിലേക്ക് അയക്കുന്നതിന് പ്രയാസമില്ല.

എന്നാൽ ഇത്തരം സമയങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ശമ്പളം സ്വീകരിച്ചതിെൻറ ബാങ്ക് രേഖയോ കമ്പനിയുടെ സമ്മതപത്രമോ ഹാജരാക്കേണ്ടി വരും. പണമയക്കുേമ്പാൾ ബാങ്ക് ഈ രേഖകൾ കൂടി ഉൾപ്പെടുത്തുന്നതോടെ ഇത്തരം ആളുകൾ സംശയിക്കപ്പെടുന്നതിൽനിന്ന് ഒഴിവാകും. നാട്ടിലേക്കുള്ള പ്രളയകാല സഹായമായി ഒരാൾ പലരിൽനിന്നായി ചെറിയ തുകകൾ സ്വീകരിച്ചതാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലാകാൻ കാരണമായത്.

ചിലർ നാട്ടിലേക്ക് പലതവണ സഹായമയച്ചതും കേസിന് കാരണമായി. ഇത്തരത്തിൽ പണം നൽകിയവരേയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട് എന്നതാണ് അതിപ്രധാനം. കഴിഞ്ഞ ദിവസം നാട്ടിലേക്ക് പണമയച്ച ഒരാൾ കാരണമായി കാണിച്ചത്് ചാരിറ്റി എന്നായിരുന്നു. ഈ പണം നാട്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടില്ല എന്നുമാത്രമല്ല ഇയാളുടെ ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ അംഗീകാരമില്ലാത്ത ഒരു തരത്തിലുള്ള ജീവകാരുണ്യ സാമ്പത്തിക ഇടപാടുകളും സൗദിയിൽ അംഗീകൃതമല്ല. നിയമങ്ങൾ നേരത്തെ മുതൽ നിലവിലുണ്ടെങ്കിലും പുതിയ വർഷം മുതൽ നിരീക്ഷണം കൂടുതൽ കർശനമാക്കുകയാണന്നും നിയമാനുസൃതമല്ലാത്ത പണമിടപാടുകളിൽനിന്ന് വിട്ടുനിൽക്കാൻ പ്രവാസികൾ ജാഗ്രത കാണിക്കണമെന്നും ഈ രംഗത്തുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.