എം.െഎ ഷാനവാസ്: മാന്യമായ രാഷ്ട്രീയ പ്രവർത്തനത്തിെൻറ പ്രതിരൂപം

ജിദ്ദ: മാന്യമായ രാഷ്ട്രീയ പ്രവർത്തനത്തിെൻറ പ്രതിരൂപമായിരുന്നു കെ.പി സി.സി വർക്കിങ് പ്രസിഡൻറും എം.പിയുമായിരുന്ന എം.ഐ ഷാനവാസ് എന്ന് ജിദ്ദ ഒ.ഐ.സി.സി അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് ശക്തമായി നേതൃത്വം നൽകേണ്ടിയിരുന്ന അദ്ദേഹത്തിെൻറ നിര്യാണം തീരാനഷ്്ടമാണ്. യാഥാർത്ഥ പാർലമെേൻററിയൻ ഏങ്ങനെയായിരിക്കണമെന്നും രാഷ്്ട്രീയ ചർച്ചകൾ എങ്ങനെ നടത്തണമെന്നും ഷാനവാസിൽ നിന്നും പഠിക്കാം. നിരവധി തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വീറും വാശിയും കൈവിടാതെ നിന്ന പോരാളിയായിരുന്നു അദ്ദേഹമെന്നും യോഗം അനുസ്മരിച്ചു.

റീജ്യനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി എ മുനീർ അധ്യക്ഷത വഹിച്ചു. അബീർ മെഡിക്കൽ ഗ്രൂപ് പ്രസിഡൻറ് ആലുങ്ങൽ മുഹമ്മദ്, കെ.എം.സി. സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ന്യൂ ഏജ് ഇന്ത്യ ഫോറം രക്ഷാധികാരി പി.പി റഹീം, മീഡിയ ഫോറം പ്രസിഡൻറ് ഹസൻ ചെറുപ്പ, റഫീഖ് പത്തനാപുരം (നവോദയ), ഇസ്മായിൽ കല്ലായി (പ്രവാസി), സാകീർ ഹുസൈൻ എടവണ്ണ, അബ്ദുൽ മജീദ് നഹ, ജോഷി വർഗീസ്, മമ്മദ് പൊന്നാനി, കാവുങ്ങൽ അബ്ദുറഹ്മാൻ, ഇഖ്ബാൽ പൊക്കുന്ന്, അഡ്വ. ഷംസുദ്ദീൻ, അലി തേക്കുതോട്, നാസിമുദ്ദീൻ മണനാക്, ശ്രീജിത് കണ്ണൂർ, എം യൂനുസ് കാട്ടൂർ, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, മുജീബ് തൃത്താല, തോമസ് വൈദ്യൻ, മുജീബ് മുത്തേടത്ത്, ഷിബു കൂരി, ബഷീർ അലി പരുത്തിക്കുന്നൻ, ടി. കെ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - mi shanavas-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.