യാംബുവിൽ മലർവാടി നാടൻകളി ഉത്സവം 2024' നാളെ

യാംബു: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ബാലോത്സവത്തിന്റെ ഭാഗമായി മലർവാടി യാംബു സോൺ 'നാടൻ കളി ഉത്സവം 2024' സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് യാംബു റോയൽ കമീഷനിലെ അൽ ഫൈറൂസ് പാർക്കിലാണ് കുട്ടികളുടെ സംഗമം നടക്കുന്നത്. സാമൂഹ്യബന്ധങ്ങളുണ്ടാക്കിയെടുക്കുക വഴി 'ലൈഫ് സ്‌കിൽസ്' കുട്ടികളിൽ വളർത്തലാണ് പരിപാടിയുടെ ലക്ഷ്യമെന്നും വിവിധ നാടൻ കളികളും വൈജ്ഞാനിക പരിപാടികളുമായി രക്ഷിതാക്കളോടൊത്തുള്ള ഹൃദ്യമായ ഒത്തുകൂടൽ കുട്ടികൾക്ക് നവ്യാനുഭവം ഉണ്ടാക്കുമെന്നും മലർവാടി യാംബു കോഓഡിനേറ്റർ നൗഷാദ് വി. മൂസ പറഞ്ഞു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നുവെന്നും യാംബുവിലെ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും നല്ല പങ്കാളിത്തം ബാലോത്സവത്തിൽ പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.

Tags:    
News Summary - Malarwadi Nadankali Utsavam 2024 tomorrow at Yanbu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.