മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ സൗദി അറേബ്യയിൽ പൂർത്തിയായി. ഇന്ത്യയിൽ നിന്നുള്ള ഒന്നേമുക്കാൽ ലക്ഷം പേരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 15 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ പുണ്യഭൂമിയിൽ എത്തിച്ചേരുന്നത്. തീർഥാടനം സുഗമവും സൗകര്യപ്രദവുമാക്കാൻ വൻതോതിലുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സൗദി ഭരണകൂടവും വിവിധ അധികൃതരും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
പുണ്യഭൂമിയിലെത്തുന്ന തീർഥാടകർക്ക് മികച്ച സേവനവും ആവശ്യസാധനങ്ങളും ഉറപ്പാക്കുന്നതിനായി പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലു വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പത്ത് പുതിയ സ്റ്റോറുകൾ കൂടി തുറന്നു. മിന, മുസ്ദലിഫ, അറഫയുടെ സമീപ പ്രദേശങ്ങൾ എന്നിവടങ്ങളിലാണ് പുതിയ സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മക്ക നഗരത്തിെൻറയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയുള്ള റോയൽ കമ്മീഷന് കീഴിലെ 'കിദാന' പദ്ധതിയുടെ ഭാഗമായാണ് ലുലു ഗ്രൂപ്പ് ഈ പുതിയ സ്റ്റോറുകൾ തീർഥാടകർക്കായി സജ്ജമാക്കിയിരിക്കുന്നത്.
തീർഥാടകർക്ക് ഏറ്റവും സുഗമവും വേഗതയേറിയതുമായ സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
കഴിഞ്ഞ വർഷം വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം ലുലു നാല് സ്റ്റോറുകൾ തുറന്നിരുന്നു. ഇതിന് പുറമെയാണ് ഇത്തവണ പത്ത് പുതിയ സ്റ്റോറുകൾ കൂടി പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഹജ്ജ് തീർഥാടന കാലയളവിൽ വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും ലോകോത്തര സേവനങ്ങളും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുമായി സഹകരിച്ച്, വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോറുകൾ തുറക്കാനുള്ള വിപുലമായ നീക്കത്തിലാണ് ലുലു ഗ്രൂപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.