ഫൈസൽ നിലമേൽ, ഉണ്ണി മുണ്ടുപറമ്പിൽ

ലോകകേരള സഭയിൽ തബൂക്കിൽനിന്ന് രണ്ട് മലയാളികൾ

തബൂക്ക്: ലോകകേരള സഭയുടെ നാലാം സമ്മേളനത്തിലേക്ക് തബൂക്കിൽനിന്ന് രണ്ട് സാമൂഹിക പ്രവർത്തകർക്കും ക്ഷണം. സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഫൈസൽ നിലമേൽ, ഉണ്ണി മുണ്ടുപറമ്പിൽ എന്നിവരെയാണ് പരിപാടിയിലേക്ക് തബൂക്കിൽനിന്ന് കേരള സര്‍ക്കാര്‍ നാമനിർദേശം ചെയ്തത്. തബൂക്കിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘മാസ്’ രക്ഷാധികാരി സമിതിയംഗമാണ് കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശിയായ ഫൈസൽ. തബൂക്കിലെ സി.സി.ഡബ്ല്യൂ.എ അംഗങ്ങളിൽ ഒരാളാണ് മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് സ്വാദേശിയായ ഉണ്ണി. ഈ മാസം 13 മുതൽ 15 വരെ തിരുവനന്തപുരം നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിലാണ് ലോക കേരള സഭ സമ്മേളനം ചേരുന്നത്. പ്രവാസികളുടെ നിരവധിയായ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ നാലാം ലോകകേരള സഭയിൽ പങ്കെടുക്കുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു. 

Tags:    
News Summary - Lok Kerala Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.