റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതുക്കിയ ലെവി നിരക്ക് ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. പ്രതിമാസം 400 റിയാൽ വീതമുള്ള െലവി ഒരു വര്‍ഷത്തേക്ക് ഒന്നിച്ചാണ് അടക്കേണ്ടത്. അതിനിടെ, എട്ടു വിഭാഗങ്ങൾക്ക് ലെവിൽ ഇളവു നൽകിയതായി മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.
അഞ്ചില്‍ കുറഞ്ഞ ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളാണ് ഇളവ് ലഭിക്കുന്ന പ്രധാന വിഭാഗം. ഒമ്പത് പേരുള്ള സ്ഥാപനത്തില്‍ സ്വദേശിയായ ഉടമ ജീവനക്കാരനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിലെ നാല് വിദേശി തൊഴിലാളികള്‍, വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്ത് കൂലിക്ക് നല്‍കുന്ന ഓഫീസിലെ ജോലിക്കാര്‍ എന്നിവർക്കും ഇളവ് ലഭിക്കും.
കൂടാതെ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍, സ്വദേശികളുടെ ഭാര്യമാരായ വിദേശി വനിതകള്‍, സ്വദേശി സ്ത്രീകളുടെ വിദേശികളായ ഭര്‍ത്താക്കന്മാര്‍, സ്വദേശി മാതാക്കള്‍ക്ക് വിദേശിയില്‍ ജനിച്ച പൗരത്വം ലഭിക്കാത്ത കുഞ്ഞുങ്ങള്‍, നാടുകടത്തലിൽ നിന്ന് ഇളവുലഭിച്ച രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കും െലവി ബാധകമാവില്ല.
വീട്ടുവേലക്കാര്‍ക്ക് െലവി ബാധകമാകില്ലെന്ന കാരണത്താലാണ് ഈ ആവശ്യത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് ഓഫീസ് ശാഖകള്‍ക്ക് ഇളവ് നൽകിയത്. ഇൗ എട്ട് വിഭാഗത്തിനല്ലാതെ െലവിയിൽ വേറെ ആർക്കും ഇളവ് അനുവദിച്ചിട്ടില്ലെന്നും ഇഖാമ പുതുക്കുേമ്പാൾ ഒരു വര്‍ഷത്തേക്കുള്ള െലവി മുന്‍കൂറായി അടക്കണമെന്നും അധികൃതര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.