സൗദിയിൽ ലേഡീസ് ഒൺലി കടകളിലെ സ്വദേശിവത്കരണം പുരോഗമിക്കുന്നു

ജിദ്ദ: ലേഡീസ് ഒൺലി കടകളിൽ സ്വദേശി സ്ത്രീകളെ ജോലിക്ക് നിയമിക്കാനുള്ള തീരുമാനം 1,01,019 സ്ഥാപനങ്ങൾ പാലിച്ചതായി തൊഴിൽ സാമൂഹ്യ കാര്യ മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈൽ പറഞ്ഞു. ലേഡീസ് ഒൺലി കടകളിലെ സ്വദേശീവത്കരണം മൂന്നാംഘട്ടം നടപ്പാക്കി വരികയാണ് ഇപ്പോൾ. 2018 മുതൽ മുതൽ വിവിധ കച്ചവട കോംപ്ലക്സുകളിലും കടകളിലുമായി 1,11,603 പരിശോധനകൾ നടത്തിയിട്ടുണ്ട്.

ഇതിൽ 87 ശതമാനം സ്ഥാപനങ്ങൾ തീരുമാനം പാലിച്ചിട്ടുണ്ട്. 10,584 സ്ഥാപനങ്ങൾ അഥവ 13 ശതമാനം സ്ഥാപനങ്ങൾ തീരുമാനം പാലിച്ചിട്ടില്ല. പരിശോധനക്കിടയിൽ 10,180 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 5386 എണ്ണം സ്വദേശീവത്കരവും 3485 എണ്ണം സ്ത്രീകളുടെ ജോലി നിയമനവുമായി ബന്ധപ്പെട്ടതാണെന്നും തൊഴിൽ സാമൂഹ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Tags:    
News Summary - ladies shop-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.