സർജിൽ കൃഷ്ണയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

റിയാദ്: കഴിഞ്ഞ ദിവസം ന്യൂ സനാഇയ്യയിലെ സ്വകാര്യ മീറ്റ് ഫാക്ടറിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ടെക്നീഷ്യനായ തൃശൂർ കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജിൽ കൃഷ്ണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഇന്നലെ സംസ്കരിച്ചു. ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ ജോലിക്കെത്തിയത്. മാതാപിതാക്കളും അനുജനുമടങ്ങുന്നതാണ് കുടുംബം. ഉണ്ണികൃഷ്ണൻ മറ്റപറമ്പിൽ, വത്സല ദമ്പതികളുടെ മകനാണ് മുപ്പതുകാരനായ സർജിൽ. സിറിൽ കൃഷ്ണ സഹോദരനാണ്. കേളി പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Tags:    
News Summary - Krishna's body cremated in his native place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.