ഹരീഷ് കുമാർ

കൊല്ലം സ്വദേശി ഹരീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ജിദ്ദ: കഴിഞ്ഞ ജനുവരി 28 ന് ഖമീസ് മുശൈത്തിൽനിന്ന് ട്രെയിലർ ഓടിച്ച് ജിദ്ദയിലെത്തി ഹൃദയാഘാതം മൂലം ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് മരിച്ച കൊല്ലം ജില്ലയിലെ കടക്കൽ ഇട്ടിവ സ്വദേശി ഹരീഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വ്യാഴാഴ്ച ഉച്ചക്കുള്ള ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽനിന്നും അയച്ച മൃതദേഹം ബഹ്‌റൈൻ വഴി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. വിമാനത്താവളത്തിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി.

10 ദിവസത്തോളം ജിദ്ദയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ആവശ്യമായ നിയമനടപടി പൂർത്തിയാക്കി നാട്ടിലയക്കാൻ സൗകര്യം ചെയ്തു നൽകിയത് കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

Tags:    
News Summary - Kollam native Harishs dead body brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.