അൽഖോബാര്‍: 12 വയസ്സുകാരി രചിച്ച 'ദ ഫിഫ്റ്റീൻ ഡേയ്സ് ടു കൗണ്ട്' പുസ്തകം സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പ്രകാശനം ചെയ്തു. അൽഖൊസാമ ഇന്റർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ മുജീബുദ്ദീന്‍ മദാരിസ് - ഷാലിന്‍ ദമ്പതികളുടെ മകളുമായ ഖദീജ നാഫിലയുടെ ആദ്യ ഇംഗ്ലീഷ് പുസ്തകമാണിത്.
അൽഖോബാര്‍ അല്‍ഗുസൈബി ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ അബ്ദുൽ അസീസ്, മമ്മു മാസ്റ്റർക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഒരു 12 വയസ്സുകാരി ഉയര്‍ത്തുന്ന ചിന്തകള്‍ സമൂഹത്തിനു വലിയ പാഠമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിർവഹിച്ച മന്‍സൂര്‍ പള്ളൂര്‍ അഭിപ്രായപ്പെട്ടു.
മമ്മു മാസ്റ്റര്‍, ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷഹസാദ് ബലാല്, ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ സദര്‍ മുഅല്ലിം മൂസ അസ്അദി, ഖദീജ നാഫിലയുടെ അധ്യാപികമാരായ സോണിയ സുരയ്യ, കീര്‍ത്തന ശ്രീകുമാര്‍, പ്രിയങ്ക പുഷ്കര്‍ണ, ദമ്മാം മീഡിയാ ഫോറം പ്രതിനിധി സുബൈര്‍ ഉദിനൂര്‍, ഉമര്‍ ഫിദ എന്നിവര്‍ സംസാരിച്ചു.
പുസ്തക രചനയില്‍ മാതാപിതാക്കളും അധ്യാപകരും നല്കിയ പിന്തുണ വലുതാണെന്ന് ഗ്രന്ഥകാരി ഖദീജ നാഫില പറഞ്ഞു. നജീബ് അരഞ്ഞിക്കല്‍, അംബര്‍ ക്വമര്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. മുജീബുദ്ദീന്‍ മദാരിസ് സ്വാഗതവും മഹമൂദ് ഹസന് അമീന് നന്ദിയും പറഞ്ഞു. കെ.എം. ബഷീര്‍, മുഹമ്മദ് നജാത്തി, ടി.പി.എം. ഫസല്‍, പി.ടി. അലവി, മുഹമ്മദ് കുട്ടി കോഡൂര്‍, ശിഹാബ് കൊയിലാണ്ടി, അഷ്റഫ് ആലുവ, ഡോ. സിന്ധു ബിനു, ഖദീജ ടീച്ചര്‍, അബ്ദുല്‍ മജീദ് കൊടുവള്ളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, വഹീദ് റഹ്മാന് കീഴുപറമ്പ്, നൗഷീന്‍, അസ്ബാ വാദ്, മുഹമ്മദ് അമീന് ഈരാറ്റുപേട്ട, അബൂത്വാഹിര്‍ ഈരാറ്റുപേട്ട എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.