ജുബൈൽ: ജുബൈലിലെ കായിക-രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ഓർമകളിലെ വേൾഡ് കപ്പ്' എന്ന പരിപാടിയിൽ ഓർമകൾ പങ്കുവെച്ചു. എൺപതുകളിൽ കിലോമീറ്ററുകൾ നടന്ന് കളികൾ കണ്ടതും അക്കാലത്തെ പ്രമുഖ കളിക്കാരായ മറഡോണയുടെയും മാൾഡീനിയുടെയും സീക്കോയുടെയും ഗാരി ലിനേക്കാരുടെയും പ്രകടനങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ദൂരദർശനിൽ കണ്ടതും എഴുപതുകളുടെ അവസാനം റേഡിയോ വഴി കളിയുടെ റണ്ണിങ് കമന്ററി കേട്ടതും പങ്കുവെച്ചു.
റൊണാഡോയുടെയും മെസ്സിയുടെയും നെയ്മറുടെയും കളികൾ ആദ്യമായി കണ്ട ഓർമകളുമായി പുതിയ തലമുറയും ചടങ്ങിൽ സജീവമായി.
ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ നൗഷാദ് തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. നൂഹ് പാപ്പിനിശ്ശേരി, എൻ. സനൽ കുമാർ, തോമസ് മാത്യു മമ്മൂടൻ, ഡോ. ജൗഷീദ്, ബൈജു അഞ്ചൽ, സൈതലവി പരപ്പനങ്ങാടി, അരുൺ കുമാർ, അനിൽ കണ്ണൂർ, ശിഹാബ് കായംകുളം, സൈഫുദ്ദീൻ പൊറ്റശ്ശേരി, റാഫി കൂട്ടായി, സുബൈർ ചാലിശ്ശേരി, അൻഫാർ ഉസ്മാൻ, അഫ്താബ് മുഹമ്മദ്, ഫെബിൻ പന്തപാടൻ, നാജിറ ചേരുങ്ങൽ എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ പള്ളിയാളി സ്വാഗതവും അബ്ദുൽ സലാം പഞ്ചാര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.