കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ചികിത്സാധനസഹായം നൽകാൻ ജിദ്ദ കെ.എം.സി.സി പാലക്കാട് ജില്ലാകമ്മിറ്റി ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10 ലക്ഷത്തിൽപരം രൂപയുടെ ആരോഗ്യ ജീവകാരുണ്യപ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.
‘കെ.എം.സി.സി കെയർ ആൻഡ് ക്യൂർ’ എന്ന ഈ ആരോഗ്യ പദ്ധതിയിലേക്ക് പാലക്കാട് ജില്ലക്കാരായ 300-ഓളം രോഗികളെയാണ് പരിഗണിക്കുക. പ്രവാസികുടുംബങ്ങൾക്ക് പ്രഥമപരിഗണന നൽകും. മണ്ണാർക്കാട് സി.എച്ച് സെൻററിനും കെ.എം.സി.സി ജിദ്ദ ആലത്തൂർ മണ്ഡലം വൈസ് പ്രസിഡൻറ് അൻഷാദിെൻറ മകൻ മുഹമ്മദ് അഹിയാെൻറ ചികിത്സക്കും ധനസഹായം നൽകും.
കഴിഞ്ഞ വർഷം ജില്ലയിലെ പഠനത്തിൽ മികവ് പുലർത്തിയ 250 ഓളം വിദ്യാർഥികൾക്ക് മുൻ മുഖ്യമന്ത്രിയും വിഭ്യാഭ്യാസ പരിഷ്കർത്താവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ നാമധേയത്തിൽ എജ്യു സ്കോളർഷിപ്പ് പദ്ധതി വഴി 15 ലക്ഷത്തോളം രൂപ വിതരണം ചെയ്തു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഒരു കോടിയിലധികം രൂപയുടെ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും അത് പൂർത്തിയാക്കുകയൂം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
ജില്ലയിലെ പാവപ്പെട്ട രോഗികളിലേക്ക് കെ.എം.സി.സിയുടെ കരുതൽ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ആരോഗ്യ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി 12 മണ്ഡലം കമ്മിറ്റികളുടെയും 40 ഓളം പഞ്ചായത്ത് കമ്മിറ്റികളുടെയും കീഴിൽ ഈ പദ്ധതി ജില്ലയിലെ മുഴുവൻ മേഖലകളിലും എത്തിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.
പദ്ധതിയുടെ ധനസഹായ വിതരണോത്ഘാടനം ‘പ്രവാസി കുടുംബസംഗമം’ എന്ന പേരിൽ അടുത്ത മാസം ചെറുപ്പുളശ്ശേരിയിൽ വെച്ച് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാക്കൾ, ജില്ലയിൽ നിന്നുള്ള മന്ത്രിമാർ, കെ.എം.സി.സി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ജില്ല പ്രസിഡൻറ് ഹബീബുള്ള പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, വൈസ് പ്രസിഡൻറ് മുഹമ്മദലി കാഞ്ഞിരപ്പുഴ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.