ജിദ്ദ: അടുത്ത ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലായി 2009 െഎ.എഫ്.എസ് ബാച്ചുകാരനായ ഡോ. സദറെ ആ ലം നിയമിതനാവും. ബിഹാർ സ്വദേശിയാണ്. ജനീവ ഇന്ത്യൻ കോൺസുലേറ്റിലെ ഫസ്റ്റ് സെക്രട്ട റിയാണ് നിലവിൽ അദ്ദേഹം. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർറഹ്മാൻ ശൈഖിന് പ കരക്കാരനായാണ് സദ്റെ ആലം നിയമിതനാവുന്നത്.
നൂർ റഹ്മാൻ ശൈഖ് നാലുവർഷം പൂർത്തിയാക്കി ന്യൂഡൽഹിയിൽ വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തേക്ക് തിരിക്കും. ഏതാണ്ട് മൂന്നര വർഷമായി അദ്ദേഹം കോൺസൽ ജനറലായിട്ട്. നേരത്തേ ഇന്ത്യൻ ഹജ്ജ് കോൺസലായിരുന്ന മുഹമ്മദ് നൂർ റഹ്മാൻ െശെഖ് 2016ലാണ് കോൺസൽ ജനറലായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലേക്ക് തിരിച്ചെത്തിയത്. എേട്ടാളം ഹജ്ജ് മിഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
അതേസമയം, പുതിയ കോൺസൽ ജനറൽ സംബന്ധിച്ച് തീരുമാനം വന്നെങ്കിലും പ്രാബല്യത്തിലാവാൻ വൈകുമെന്നാണ് സൂചന. അതിനിടെ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ആദ്യത്തെ വനിത കോൺസലായി മലയാളിയായ ഹംന മറിയം ഡിസംബർ അഞ്ചിന് ചുമതലയേൽക്കും. കോഴിക്കോെട്ട ശിശുരോഗവിദഗ്ധൻ ഡോ. ടി.പി. അഷ്റഫിെൻറയും കോഴിക്കോട് മെഡി. കോളജിലെ ഫിസിയോളജിസ്റ്റ് ഡോ. പി.വി. ജൗഹറയുടെയും മകളാണ്. 2017 െഎ.എഫ്.എസ് ബാച്ചുകാരിയാണ് ഹംന. പാരിസ് ഇന്ത്യൻ എംബസിയിലെ സേവനം കഴിഞ്ഞാണ് ഹംന ജിദ്ദയിലേക്ക് വരുന്നത്. തെലങ്കാന കേഡറിലെ അബ്ദുൽ മുസമ്മിൽ ഖാൻ െഎ.എ.എസിെൻറ ഭാര്യയാണ് ഹംന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.