ജിദ്ദ: കോവിഡ് ദുരന്തമുഖത്ത് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ഐ.സി.എഫ് സന്നദ്ധ സേവകരെ അനുമോദിക്കുന്നതിനായി ഒരുക്കിയ 'സല്യൂഡസ്'വെബിനാറിൽ ആയിരങ്ങൾ സംബന്ധിച്ചു. ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും, പ്രയാസമനുഭവിച്ച പതിനായിരങ്ങൾക്ക് ഐ.സി.എഫ് കോവിഡ് കാലത്ത് സേവനമെത്തിച്ചിരുന്നു. സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നടന്ന വിപുലമായ സാന്ത്വന പ്രവർത്തനങ്ങൾക്ക് സമൂഹം നൽകിയ സ്നേഹവായ്പ്പിെൻറ വേദികൂടിയായി മാറി ഓൺലൈൻ സമ്മേളനം.
കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവൻ പോലും പണയപ്പെടുത്തി സേവന പ്രവർത്തനരംഗത്ത് പ്രവർത്തിച്ച ഐ.സി.എഫ് ലോകമെമ്പാടുമുള്ള പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രസിഡൻറ് അബ്ദുറഹ്മാന് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് അഭിവാദ്യ പ്രഭാഷണം നടത്തി. സഹജീവികളെ വിഷമത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതിനേക്കാൾ മഹത്തരമായ മറ്റൊരു പ്രവർത്തനമില്ലെന്നും അതാണ് ജീവിത വിജയത്തിനുള്ള മാർഗമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി ആമുഖ ഭാഷണം നടത്തി. എന്‍.കെ. പ്രേമചന്ദ്രന് എം.പി, ദിറാര്‍ ബല്‍ഹൂല്‍ അല്‍ഫലാസി (യു.എ.ഇ), ഒ.വി. മുസ്തഫ (യു.എ.ഇ), സി.വി. റപ്പായ് (ഖത്തർ), അജിത് കുമാര്‍ (കുവൈത്ത്), വി.കെ. റഊഫ് (ജിദ്ദ), എന്‍.ഒ. ഉമ്മന്‍ (ഒമാന്‍), സുബൈര്‍ കണ്ണൂര്‍ (ബഹ്റൈന്‍), ഡോ. മുഹമ്മദ് കാസിം (ദുബൈ), ഹബീബ് കോയ തങ്ങൾ, നിസാർ സഖാഫി (ഒമാൻ), അലവി സഖാഫി തെഞ്ചേരി, മുജീബ് എ.ആർ നഗർ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ സന്നദ്ധ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.