ഖമീസ്മുശൈത്ത്: അബ്ഹ വിമാനത്താവളത്തിനു നേരെ നിരന്തരമുണ്ടാകുന്ന ഹൂതി ആക്രമണത് തിൽ യമനികൾ അടക്കമുള്ള പ്രവാസികൾക്ക് ആശങ്ക. വിദേശയാത്രകൾക്കും ഉംറ അടക്കമുള്ള ആ ഭ്യന്തരയാത്രകൾക്കും പ്രവാസികളും സ്വദേശികളും ഒരുപോലെ ആശ്രയിക്കുന്ന നജ്റാൻ, ജിസാൻ, അബ്ഹ വിമാനത്താവളങ്ങളെ ഹൂതികൾ നിരന്തരം ലക്ഷ്യം വെക്കുന്നത് വലിയ ഭീഷണിയായിരിക്കയാണ്. ജോലി, ചികിത്സ, വിവാഹംപോലുള്ള അത്യാവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ വിമാനങ്ങളെ ആശ്രയിക്കുന്നവരേറെയാണ്. വിദേശികൾ അടക്കം നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അബ്ഹ എയർപോർട്ട് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണങ്ങളെ തുടർന്ന് വിമാനങ്ങൾ വൈകുന്നത് കണക്ഷൻ വിമാനങ്ങൾ നഷ്ടപ്പെടാനും ഇടയാക്കുന്നു. എയർപോർട്ടിൽ കുടുംബങ്ങൾ കുട്ടികളടക്കം മണിക്കൂറുകൾ കഴിയേണ്ടിവരുന്നു. ഇവരെ യാത്ര അയക്കാനും സ്വീകരിക്കാനും വരുന്നവരും പ്രതിസന്ധിയിലാവുന്നുണ്ട്.
നാട്ടിൽ പോയവരിൽ പലരും രണ്ടും മൂന്നും ദിവസം എയർപോർട്ടിൽ കഴിയേണ്ടിവന്നു. ആവശ്യത്തിന് ആഹാരംപോലും ലഭിക്കാത്തവർ നിരവധിയാണ്. ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമള്ളവർ സഹയാത്രക്കാരുടെ സഹായത്തിൽ കഴിയേണ്ടിവരുന്നു. ജനവാസമേഖല ലക്ഷ്യംെവച്ചുള്ള ആക്രമണങ്ങൾ അബ്ഹ ഫെസ്റ്റിവൽ അടക്കമുള്ള പരിപാടികളെ ബാധിച്ചു. മറ്റ് ജി.സി.സി രാജ്യങ്ങളിലും സൗദിയിലെ വിവിധ ഭാഗങ്ങളിലും ചൂട് വർധിച്ചിട്ടും അബ്ഹയിലേക്ക് കാര്യമായി സന്ദർശകർ എത്താത്തത് സീസൺ കച്ചവടം പ്രതീക്ഷിച്ചവരെ ബുദ്ധിമുട്ടിലാക്കി. ജനവാസമേഖലകളെയും സാധാരണക്കാരടക്കമുള്ള പ്രവാസികളെയും ആക്രമിക്കുന്ന ഹൂതികൾക്കെതിരെ പ്രവാസികൾക്കിടയിൽ അമർഷവും പ്രതിഷേധവും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.