റിയാദ്: ഇറാഖ് പുനര്‍നിര്‍മാണത്തിന് സൗദി 150 കോടി ഡോളര്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍. കുവൈത്തില്‍ ചേര്‍ന്ന ഇറാഖ് പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. സല്‍മാന്‍ രാജാവിെൻറയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാെൻറയും നിര്‍ദേശപ്രകാരമാണ് സഹായവാഗ്ദാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറാഖിെൻറ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സൗദി സഹായഹസ്തം നീട്ടിയിട്ടുണ്ട്.
പൗരാണിക ഇറാഖിെൻറ പ്രൗഡി തിരിച്ചു പിടിക്കണമെന്നതാണ് സൗദിയുടെ ലക്ഷ്യം. സുരക്ഷ, സമാധാനം, സുസ്ഥിരത എന്നിയവയിൽ അധിഷ്ഠിതമായ ഇറാഖാണ് സൗദിയുടെ താല്‍പര്യം. ഇത്തരം സംരംഭങ്ങള്‍ക്ക് സഹായകമായ എല്ലാ പദ്ധതികളിലും സൗദി സഹകരിക്കുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐ.എസിനെതിരെ തുരത്തി രണ്ട് മാസം പിന്നിടുന്ന വേളയിലാണ് കുവൈത്തില്‍ ഇറാഖ് പുനര്‍നിര്‍മാണ സമ്മേളനം വിളിച്ചുചേര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.