ദമ്മാം: സൗദി മലയാളികൾക്കിടയിൽ മതസാമൂഹിക സാംസ്കാരിക മേഖലയിലെ സൗമ്യ സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഹാഷിം. റിയാദിലും ദമ്മാമിലും ദീർഘകാലം ജോലിചെയ്തിട്ടുള്ള അദ്ദേഹം സംശുദ്ധമായ ജീവിതവും സ്നേഹം തുളുമ്പുന്ന പെരുമാറ്റവുംകൊണ്ട് വലിയ സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിെൻറ തലപ്പത്തിരിക്കുേമ്പാഴും ഇതര സംഘടനാ നേതാക്കളുമായി അദ്ദേഹം നല്ല ബന്ധം സൂക്ഷിച്ചിരുന്നു. തന്നേക്കാളുപരി മറ്റുള്ളവർക്കുവേണ്ടിയുള്ളതാണ് തെൻറ ജീവിതമെന്ന നിലപാടുള്ള ആളായിരുന്നു.
വളരെ ൈവകി കെ.എൻ.എമ്മിെൻറ പ്രവർത്തന രംഗത്തേക്ക് വന്നിട്ടും ആത്മാർപ്പണമുള്ള പ്രവർത്തനം അദ്ദേഹത്തെ വേഗം നേതൃ നിരയിലെത്തിച്ചു. ദമ്മാമിലും അൽഖോബാറിലും സൗദി ഇന്ത്യൻ ഇസ്ലാഹി സെൻററുകളുടെ തലപ്പത്തിരുന്ന അദ്ദേഹം ആദ്യമായി ഇന്ത്യൻ ഇസ്ലാഹി സെൻററുകളുടെ ദേശീയ കമ്മിറ്റി രൂപവത്കരിച്ചപ്പോൾ പ്രഥമ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
സൗദിയിലെ ഖുർആൻ വിജ്ഞാന പരിപാടികളുമായി (ഖുർആൻ മുസാബഖ) അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിെൻറ വിയോഗത്തിൽ സൗദി മതകാര്യ വകുപ്പിെൻറ കീഴിലുള്ള ഫുർഖാൻ കോംപ്ലക്സും തഫ്ഹീമുൽ ഖുർആൻ ഡയറക്ടർ ശൈഖ് ഇബ്രാഹിം അൽഈദും അനുശോചനക്കുറിപ്പുകൾ അയച്ചിരുന്നു. മുസാബഖയുടെ സിംഹം എന്നാണ് അനുശോചനക്കുറിപ്പിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തിനുശേഷം നാട്ടിലെത്തിയ അദ്ദേഹം അവിടെയും കെ.എൻ.എമ്മിെൻറ പ്രവർത്തനങ്ങളിൽ സജീവമായി. സംസ്ഥാന വൈസ് പ്രസിഡൻറ് പദവി വരെയെത്തി. മനുഷ്യനോട് സംസാരിക്കുന്ന വേദഗ്രന്ഥം എന്ന നിലയിൽ ഖുർആൻ പൊതുസമൂഹം തിരിച്ചറിയണമെന്ന ആഗ്രഹത്തോടെ ഖുർആൻ ലേണിങ് കോഴ്സുകൾക്കും പരീക്ഷകൾക്കും അദ്ദേഹം നേതൃത്വം കൊടുത്തു. സൗദിയിൽ ജോലിചെയ്യുന്ന മലയാളികളെ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി മലയാളി സംഗമത്തിന് രണ്ടുതവണ അദ്ദേഹം നേതൃത്വം നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങി.
വ്യത്യസ്ത വീക്ഷണ കോണിൽ നിൽക്കുേമ്പാഴും സഹകരണത്തിെൻറയും സൗഹാർദത്തിെൻറയും ഇടങ്ങൾ അദ്ദേഹം എന്നും സൂക്ഷിച്ചിരുന്നുവെന്ന് തനിമ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.എം. ബഷീർ അനുശോചന കുറിപ്പിൽ പറഞ്ഞു. സൗഹൃദങ്ങളെ ഹൃദയത്തോട് ചേർത്തുനിർത്തിയ സൗമ്യവ്യക്തിത്വമായിരുന്നു ഹാഷിമിേൻറതെന്ന് അൽഅഹ്സ ജാലിയാത്തിലെ നാസർ മദനി പറഞ്ഞു. ആലപ്പുഴ ചേർത്തല തുറവൂർ ചാത്തംവേലി കുടുംബാംഗമായ ഹാഷിം 20 ദിവസം മുമ്പ് പ്രഭാത നമസ്കാരത്തിനുണർന്നപ്പോൾ പക്ഷാഘാതമുണ്ടായാണ് കിടപ്പിലായത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഉൈമബയാണ് ഭാര്യ. ഷിയാസ്, ഷഹ്സാദ് എന്നിവർ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.